ഫോട്ടോ: ഫെയ്സ്ബുക്ക് 
Sports

വീണ്ടും രസംകൊല്ലി മഴ; ഓപ്പണർമാരെ മടക്കി ബുമ്ര; ഇം​ഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം

ഒടുവിൽ വിവരം കിട്ടുമ്പോൾ ഇം​ഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 31 റൺസ് എന്ന നിലയിൽ

സമകാലിക മലയാളം ഡെസ്ക്

ബിര്‍മിങ്ഹാം: ഇന്ത്യയും ഇം​ഗ്ലണ്ടും തമ്മിലുള്ള അവസാന ടെസ്റ്റിന്റെ രണ്ടാം ദിനം മഴയെ തുടർന്നു നിർത്തി വച്ചു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 416 റൺസിൽ അവസാനിച്ചു. ഇം​ഗ്ലണ്ട് ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങി ഒരു വിക്കറ്റ് നഷ്ടമായതിന് പിന്നാലെ മഴയെത്തി. പിന്നീട് കളി ഉച്ച ഭക്ഷണത്തിന് പിരിഞ്ഞു. 

മഴ മാറി വീണ്ടും കളി തുടങ്ങി. ഇം​ഗ്ലണ്ടിന്റെ രണ്ടാം വിക്കറ്റ് നഷ്ടമായതിന് പിന്നാലെ വീണ്ടും മഴയെത്തിയതോടെയാണ് കളി നിർത്തിയത്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇം​ഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 31 റൺസ് എന്ന നിലയിൽ. എട്ട് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യയുടെ സ്‌കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് ഇനിയും 385 റണ്‍സ് കൂടി വേണം.

ഓപ്പണർമാരെ രണ്ട് പേരെയും മടക്കി ക്യാപ്റ്റൻ ജസ്പ്രിത് ബുമ്രയാണ് ഇന്ത്യക്ക് മികച്ച തുടക്കം നൽകിയത്. അലക്സ് ലീസിനെ ബുമ്ര ക്ലീൻ ബൗൾഡാക്കിയപ്പോൾ സഹ ഓപ്പണർ സാക് ക്രൗളിയെ ബുമ്ര ശുഭ്മാൻ ​ഗില്ലിന്റെ കൈകളിൽ എത്തിച്ചു. 

ലീസ് ആറ് റൺസും ക്രൗളി ഒൻപത് റൺസുമെടുത്താണ് പുറത്തായത്. നിലവിൽ ആറ് റൺസുമായി ഒലി പോപും രണ്ട് റൺസുമായി ജോ റൂട്ടുമാണ് ക്രീസിൽ. 

നേരത്തെ ക്യാപ്റ്റന്‍ സ്ഥാനം ജസ്പ്രിത് ബുമ്ര വെടിക്കെട്ട് ബാറ്റിങിലൂടെ ആഘോഷമാക്കിയപ്പോള്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ സ്‌കോര്‍ 400 കടന്നു. ഇംഗ്ലണ്ടിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ അവസാന മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 416 റണ്‍സിന് പുറത്ത്. സ്‌കോര്‍ 400 കടക്കുമോ എന്നു സംശയിച്ച ഘട്ടത്തില്‍ രണ്ട് സിക്‌സും നാല് ഫോറും സഹിതം 16 പന്തില്‍ 31 റണ്‍സെടുത്ത് ബുമ്ര ഇന്ത്യന്‍ സ്‌കോര്‍ 416ല്‍ എത്തിച്ചു. ക്യാപ്റ്റന്‍ പുറത്താകാതെ നിന്നു. 

ഇന്ത്യക്കായി ഒന്നാം ഇന്നിങ്സിൽ ഋഷഭ് പന്തിന് പിന്നാലെ സെഞ്ച്വറിയുമായി രവീന്ദ്ര ജഡേജയും നിര്‍ണായക ബാറ്റിങുമായി കളം നിറഞ്ഞു. 194 പന്തുകള്‍ നേരിട്ട് ജഡേജ 104 റണ്‍സ് കണ്ടെത്തി. ടെസ്റ്റ് കരിയറിലെ മൂന്നാം സെഞ്ച്വറിയാണ് താരം എഡ്ജ്ബാസ്റ്റണില്‍ കുറിച്ചത്. രണ്ടാം ദിനത്തില്‍ മുഹമ്മദ് ഷമിയെ കൂട്ടുപിടിച്ചായിരുന്നു ജഡേജ ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 13 ഫോറുകള്‍ സഹിതമാണ് ജഡേജയുടെ ശതകം. വിദേശ മണ്ണിലെ ജഡേജയുടെ ആദ്യ സെഞ്ച്വറി കൂടിയാണിത്. 

ആദ്യ ദിനം 98 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ മിന്നല്‍ സെഞ്ച്വറിയുമായി ഋഷഭ് പന്ത് ട്രാക്കിലാക്കുകയായിരുന്നു. ജഡേജയെ കൂട്ടുപിടിച്ചായിരുന്നു ഒന്നാം ദിനത്തില്‍ പന്തിന്റെ രക്ഷാപ്രവര്‍ത്തനം. ഇരുവരും ചേര്‍ന്ന് ആദ്യ ദിനത്തില്‍ 222 റണ്‍സ് കൂട്ടുകെട്ടാണ് കണ്ടെത്തിയത്. 83 റണ്‍സായിരുന്നു ആദ്യ ദിനത്തില്‍ ജഡേജ എടുത്തത്. 

അണ്‍ഓര്‍ത്തഡോക്‌സ് ഷോട്ടുകളുമായി കാണികളെ ത്രില്ലടിപ്പിച്ച ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ 89 പന്തിലാണ് സെഞ്ച്വറി തികച്ചത്. ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ടെസ്റ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് ഇത്. ടെസ്റ്റിലെ പന്തിന്റെ അഞ്ചാമത്തെ സെഞ്ച്വറി. 

അവസാന രണ്ട് സെഷനുകളില്‍ റണ്‍റേറ്റ് അഞ്ചില്‍ താഴാതെയാണ് ഇന്ത്യ കളിച്ചത്. അവസാന സെഷനില്‍ 164 റണ്‍സ് ആണ് ഇന്ത്യ കണ്ടെത്തിയത്. 111 പന്തില്‍ നിന്ന് 19 ഫോറും നാല് സിക്‌സും പറത്തി പന്ത് 146 റണ്‍സോടെയാണ് പന്ത് പുറത്തായത്. 163 പന്തില്‍ നിന്ന് 83 റണ്‍സോടെ ക്രീസില്‍ നിന്ന് രവീന്ദ്ര ജഡേജ പന്തിന് പിന്തുണ നല്‍കി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ ആന്‍ഡേഴ്‌സന്‍ മടക്കി. ഗില്‍ 17 റണ്‍സും പൂജാര 13 റണ്‍സും എടുത്ത് മടങ്ങി. ഹനുമ വിഹാരി 20 റണ്‍സ് എടുത്ത് മടങ്ങിയപ്പോള്‍ ഒരിക്കല്‍ കൂടി കോഹ്‌ലിയും നിരാശപ്പെടുത്തി. 15 റണ്‍സിന് ശ്രേയസും മടങ്ങിയതോടെ ഇന്ത്യ തകര്‍ച്ച മുന്നില്‍ കണ്ടിരുന്നു. ശാര്‍ദുല്‍ ഠാക്കൂര്‍ (ഒന്ന്), മുഹമ്മദ് ഷമി (16), മുഹമ്മദ് സിറാജ് (രണ്ട്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. 

ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സന്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. മാത്യു പോട്‌സ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. സ്റ്റുവര്‍ട്ട് ബ്രോഡ്, ബെന്‍ സ്‌റ്റോക്‌സ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT