സാം കറന്റെ ബാറ്റിങ് പിടിഐ
Sports

തുടക്കത്തില്‍ പതറി, രക്ഷകനായി ക്യാപ്റ്റന്‍, 63 റണ്‍സുമായി പുറത്താകാതെ സാം കറന്‍; സഞ്ജുവിനും സംഘത്തിനും വീണ്ടും തോല്‍വി

ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തോല്‍വി

സമകാലിക മലയാളം ഡെസ്ക്

ഗുവാഹാട്ടി: ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തോല്‍വി. മുന്‍നിര പതറിയപ്പോള്‍ പുറത്താകാതെ അര്‍ധ സെഞ്ച്വറിയുമായി മുന്നില്‍ നിന്ന് നയിച്ച സാം കറനാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. സാം കറന്‍ 41 പന്തില്‍ 63 റണ്‍സ് നേടി.

രാജസ്ഥാന്‍ ഉയര്‍ത്തിയ 145 റണ്‍സ് എന്ന താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 18.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്. രാജസ്ഥാന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. ഒരു ഘട്ടത്തില്‍ നാലിന് 48 റണ്‍സെന്ന നിലയില്‍ തകര്‍ന്ന പഞ്ചാബിനെ സാം കറന്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മൂന്ന് സിക്‌സിന്റെയും അഞ്ച് ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു സാം കറന്റെ ഇന്നിംഗ്‌സ്.

പഞ്ചാബിനെ തുടക്കത്തില്‍ തന്നെ സമ്മര്‍ദത്തിലാക്കാന്‍ രാജസ്ഥാന് സാധിച്ചു. ഇന്നിങ്സിന്റെ നാലാം പന്തില്‍ തന്നെ പ്രഭ്സിമ്രാന്‍ സിങ്ങിനെ (6) ബോള്‍ട്ട് പുറത്താക്കി. പിന്നാലെ അഞ്ചാം ഓവറില്‍ അപകടകാരികളായ റൈലി റൂസ്സോയേയും (13 പന്തില്‍ 22), ശശാങ്ക് സിങ്ങിനെയും (0) പുറത്താക്കി ആവേശ് ഖാന്‍ മത്സരം ആവേശകരമാക്കി. റണ്‍സെടുക്കാന്‍ പാടുപെട്ട ജോണി ബെയര്‍സ്റ്റോ കൂടി പുറത്തായതോടെ എട്ട് ഓവറില്‍ നാലിന് 48 എന്ന നിലയിലേക്ക് പഞ്ചാബ് വീണു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ പിന്നീടായിരുന്നു മത്സരത്തിന്റെ ഗതിമാറ്റിയ ക്യാപ്റ്റന്‍ സാം കറന്‍ - ജിതേഷ് ശര്‍മ കൂട്ടുകെട്ടിന്റെ പിറവി. അഞ്ചാം ഓവറില്‍ ഒന്നിച്ച ഇരുവരും 63 റണ്‍സ് ചേര്‍ത്തതോടെ മത്സരം പഞ്ചാബിന്റെ വരുതിയിലായി.നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 144 റണ്‍സ് മാത്രമായിരുന്നു.

ജോസ് ബട്ട്‌ലറുടെ അഭാവത്തില്‍ മുന്‍നിര കളിമറന്നപ്പോള്‍ റിയാന്‍ പരാഗിന്റെ ഇന്നിങ്‌സാണ് രാജസ്ഥാന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. 34 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയടക്കം 48 റണ്‍സെടുത്ത പരാഗാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.

യശസ്വി ജയ്‌സ്വാള്‍ (4) പതിവുപോലെ നിരാശപ്പെടുത്തിയപ്പോള്‍ ബട്ട്‌ലര്‍ക്ക് പകരം ഓപ്പണറായി ഇറങ്ങിയ ടോം കോഹ്ലര്‍ കാഡ്‌മോറിന് 23 പന്തില്‍ നേടാനായത് 18 റണ്‍സ് മാത്രം. ക്യാപ്റ്റന്‍ സഞ്ജു സാംസണും (18) നിരാശപ്പെടുത്തിയപ്പോള്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച പരാഗ് - ആര്‍ അശ്വിന്‍ സഖ്യമാണ് രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. ഇരുവരും ചേര്‍ന്ന് 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT