ശുഭ്മാന്‍ ഗില്‍ പിടിഐ
Sports

'മറക്കണ്ട, പുറത്ത് പൂജാര കാത്തു നില്‍ക്കുന്നു!'- ഗില്ലിനു ശാസ്ത്രിയുടെ മുന്നറിയിപ്പ്

34 റണ്‍സുമായി ശുഭ്മാന്‍ ഗില്‍ പുറത്തായി

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാതെ പരാജയപ്പെടുന്ന ശുഭ്മാന്‍ ഗില്ലിനു മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. രണ്ടാം ടെസ്റ്റില്‍ മികവോടെ തുടങ്ങിയെങ്കിലും ഗില്ലിനു അധികം ആയുസുണ്ടായില്ല. 34 റണ്‍സാണ് ഗില്ലിനു ഇത്തവണ കണ്ടെത്താന്‍ സാധിച്ചത്.

പിന്നാലെയാണ് ശാസ്ത്രിയുടെ പ്രതികരണം. ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷലിസ്റ്റ് ചേതേശ്വര്‍ പൂജാര രഞ്ജിയില്‍ മിന്നും ഫോമില്‍ ബാറ്റ് വീശുന്ന കാര്യം ചൂണ്ടിയാണ് ശാസ്ത്രിയുടെ മുന്നറിയിപ്പ്.

'നിലവിലെ ഇന്ത്യന്‍ ടീം ചെറുപ്പക്കാരുടെ സംഘമാണ്. അവര്‍ക്ക് തങ്ങളുടെ മികവ് തെളിയിക്കാനുള്ള അവസരവുമുണ്ട്. എന്നാല്‍ അവര്‍ മറക്കാന്‍ പാടില്ലാത്ത ഒരു കാര്യമുണ്ട്. പൂജാര കാത്തു നില്‍ക്കുന്നു. നിലവിലെ രഞ്ജി സീസണില്‍ മിന്നും ഫോമിലാണ്. അദ്ദേഹം സെലക്ടര്‍മാരുടെ റഡിലുള്ള താരം കൂടിയാണ്'- ശാസ്ത്രി വ്യക്തമാക്കി.

മികവോടെ തുടങ്ങാന്‍ ഗില്ലിനു ഇത്തവണ സാധിച്ചു. 46 പന്തുകള്‍ നേരിട്ടാണ് താരം 34 റണ്‍സിലെത്തിയത്. എന്നാല്‍ ജെയിംസ് ആന്‍ഡേഴ്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിനു പിടിനല്‍കിയാണ് ഗില്‍ മടങ്ങിയത്.

ഒരു ഇരട്ട സെഞ്ച്വറിയുള്‍പ്പെടെ രഞ്ജിയില്‍ ഏഴ് ഇന്നിങ്‌സുകളില്‍ നിന്നായി 538 റണ്‍സടിച്ച് കത്തുന്ന ഫോമിലാണ് നിലവില്‍ പൂജാര. 89.66ആണ് ശരാശരി. പരിചയസമ്പത്ത് ഏറെയുള്ള വെറ്ററന്‍ കൂടിയാണ് പൂജാര. ക്ഷമയോടെ ക്രീസില്‍ നിന്നു ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ പ്രത്യേക വിരുതുള്ള താരം കൂടിയാണ് പൂജാര.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

SCROLL FOR NEXT