ഐപിഎല്‍ വനിതാ പ്രീമിയര്‍ ലീഗ് കിരീടവുമായി ക്യാപ്റ്റന്‍മാര്‍ ട്വിറ്റര്‍
Sports

ഒരേ സ്കോര്‍, ഒരേ പോലെ ജയം; അമ്പരപ്പിക്കും സാമ്യം!

8 വിക്കറ്റ് ജയം- കൊല്‍ക്കത്തയ്ക്കും ആർസിബിയ്ക്കും കിരീടം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎല്‍ പോരാട്ടത്തിനു മുന്‍പാണ് വനിതാ പ്രീമിയര്‍ ലീഗിന്റെ രണ്ടാം സീസണ്‍ അരങ്ങേറിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു വനിതകള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്ത്തി കിരീടം നേടി.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം സ്വന്തമാക്കി. ഇപ്പോള്‍ ഐപിഎല്ലിലേയും വനിതാ പ്രീമിയര്‍ ലീഗിലേയും ഫൈനല്‍ പോരാട്ടത്തിലെ സാമ്യതയാണ് ആരാധകരെ അമ്പരപ്പിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇരു ഫൈനലുകളിലും ഏറ്റുമുട്ടിയ ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ ഓസ്‌ട്രേലിയ, ഇന്ത്യ താരങ്ങളായിരുന്നു.

വനിതാ പോരില്‍ ഡല്‍ഹിയെ ഓസ്‌ട്രേലിയന്‍ താരം മെഗ് ലാന്നിങാണ് നയിച്ചത്. ആര്‍സിബിയെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാനയും.

ഐപിഎല്‍ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നയിച്ചത് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ്. കൊല്‍ക്കത്തയെ ഇന്ത്യന്‍ താരം ശ്രേയസ് അയ്യരും.

ഇരു ഫൈനലിലും ടോസ് നേടി ഓസീസ് നായകന്‍മാര്‍ ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്.

വനിതാ ഫൈനലില്‍ ഡല്‍ഹി 18.3 ഓവറില്‍ 113 റണ്‍സിനു എല്ലാവരും പുറത്തായി.

ഐപിഎല്ലില്‍ ഹൈദരാബാദ് 18.3 ഓവറില്‍ 113 റണ്‍സിനു എല്ലാവരും പുറത്തായി.

വിജയം തേടിയിറങ്ങിയ ആര്‍സിബി വനിതാ കിരീടം 8 വിക്കറ്റ് ജയത്തില്‍ സ്വന്തമാക്കി.

വിജയം തേടിയിറങ്ങിയ കൊല്‍ക്കത്ത ഐപിഎല്‍ കിരീടം 8 വിക്കറ്റ് ജയത്തില്‍ സ്വന്തമാക്കി!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

SCROLL FOR NEXT