'ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാനില്ല'; കാരണമെന്തെന്ന് വെളിപ്പെടുത്തി റിക്കി പോണ്ടിങ്   ഫയല്‍ ചിത്രം
Sports

'ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാനില്ല'; കാരണമെന്തെന്ന് വെളിപ്പെടുത്തി റിക്കി പോണ്ടിങ്

ഇന്ത്യന്‍ ടീമിന്റെ നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ അവസാനിക്കുന്ന സാഹചര്യത്തിലയിരുന്നു നീക്കം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഈ വര്‍ഷം അമേരിക്കയില്‍ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ടീം ഇന്ത്യയുടെ പരിശീലകനാകാന്‍ ബിസിസിഐ സമീപിച്ചതായി മുന്‍ ഓസ്‌ട്രേലയിന്‍ താരവും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നിലവിലെ പരിശീലകനുമായ റിക്കി പോണ്ടിങ്. ഇന്ത്യന്‍ ടീമിന്റെ നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ അവസാനിക്കുന്ന സാഹചര്യത്തിലായിരുന്നു നീക്കം.

''ഇതേക്കുറിച്ച് ധാരാളം റിപ്പോര്‍ട്ടുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്,'പോണ്ടിങ് ഐസിസിയോട് പറഞ്ഞു, 'സാധാരണയായി, ഇവയെക്കുറിച്ച് നിങ്ങള്‍ അറിയുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ വരും, ഐപിഎല്‍ സമയത്ത് ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ഞാന്‍ തയാറാണോ എന്ന കാര്യത്തില്‍ താല്‍പ്പര്യം അറിയുന്നതിന് വേണ്ടി മാത്രം.'' പോണ്ടിങ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ മുഖ്യപരിശീലകനായി പോണ്ടിംഗ് ചുമതലയേറ്റാല്‍ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള ബന്ധം വിച്ഛേദിക്കേണ്ടിവരും, അതിനാല്‍ പോണ്ടിങ് തയ്യാറായില്ല. ടീമിനൊപ്പമുള്ള നിരന്തര യാത്ര, ഇന്ത്യന്‍ പരിശീലകന്നെ ഭാരപ്പെട്ട ജോലിയുമാണ് പോണ്ടിങ്ങിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

'ഒരു ദേശീയ ടീമിന്റെ സീനിയര്‍ കോച്ചാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ എന്റെ ജീവിതത്തിലെ മറ്റ് കാര്യങ്ങള്‍ക്കൊപ്പം വീട്ടില്‍ കുറച്ച് സമയം ചെലവഴിക്കാനും ആഗ്രഹിക്കുന്നു. ഇന്ത്യന്‍ ടീം പരിശീലകനായാല്‍ ഐപിഎല്‍ ടീമില്‍ ഉള്‍പ്പെടാന്‍ കഴിയില്ല, പോണ്ടിങ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

SCROLL FOR NEXT