രോഹിത് ശര്‍മ എപി
Sports

76 പന്തിൽ 102 റൺസ്, സിക്സര്‍ തൂക്കി സെഞ്ച്വറി! ഇതാ തിരിച്ചു വരവിന്റെ 'ഹിറ്റ്മാന്‍ വേര്‍ഷന്‍'

തുടരെ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ച്വറിയടിച്ച് ശുഭ്മാന്‍ ഗില്‍, കോഹ്‌ലി 5 റണ്‍സില്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

കട്ടക്ക്: ക്യാപ്റ്റന്‍ രോഹിത് ശര്‍മ കത്തും ഫോമിലേക്ക് ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയത് സെഞ്ച്വറിയടിച്ച് ആഘോഷിച്ചു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ നായകന്റെ 32ാം ഏകദിന സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ വിജയത്തിലേക്ക് കുതിക്കുന്നു.

30 പന്തില്‍ നാല് വീതം സിക്‌സും ഫോറും സഹിതം രോഹിത് 52 റണ്‍സെടുത്തു. പിന്നാലെ 76 പന്തില്‍ നായകന്‍ സെഞ്ച്വറിയും തൊട്ടു. 9 ഫോറും 7 സിക്‌സും തൂക്കിയാണ് രോഹിത് ശതകത്തിലെത്തിയത്.

305 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യ നിലവില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെന്ന നിലയില്‍. 82 പന്തില്‍ 7 സിക്സും 12 ഫോറുമായി 115 റണ്‍സുമായി രോഹിതും 14 റണ്‍സുമായി ശ്രേയസ് അയ്യരും ക്രീസില്‍.

ഓപ്പണിങില്‍ 136 റണ്‍സ് എടുത്ത് രോഹിത് ഗില്‍ സഖ്യം ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ശുഭ്മാന്‍ ഗില്ലും തുടരെ രണ്ടാം പോരാട്ടത്തിലും അര്‍ധ സെഞ്ച്വറി നേടി. താരം 9 ഫോറും ഒരു സിക്‌സും സഹിതം 60 റണ്‍സെടുത്തു പുറത്തായി. പിന്നാലെ വന്ന വിരാട് കോഹ്‌ലിക്ക് ഫോം വീണ്ടെടുക്കാന്‍ ഇത്തവണയും സാധിച്ചില്ല. താരം 5 റണ്‍സുമായി മടങ്ങി.

ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി ബെന്‍ ഡുക്കറ്റും ജോ റൂട്ടും അര്‍ധ സെഞ്ച്വറികള്‍ നേടി. ഓപ്പണര്‍ ബെന്‍ ഡുക്കറ്റ് 56 പന്തില്‍ 10 ഫോറുകള്‍ സഹിതം 65 റണ്‍സെടുത്തു പുറത്തായി. റൂട്ട് 72 പന്തില്‍ 6 ഫോറുകള്‍ സഹിതം 69 റണ്‍സും കണ്ടെത്തി.

ഇന്ത്യക്കായി രവീന്ദ്ര ജഡേജ 3 വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ, ഹര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ (34), ഹാരി ബ്രക്ക് (31) എന്നിവരും തിളങ്ങി. അവസാന ഓവറുകളില്‍ ലിയാം ലിവിങ്‌സ്റ്റന്‍ നടത്തിയ വെടിക്കെട്ടാണ് ഇംഗ്ലീഷ് സ്‌കോര്‍ 300 കടത്തിയത്. താരം 32 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 41 റണ്‍സുമായി മടങ്ങി. ആദില്‍ റഷീദ് 5 പന്തില്‍ 14 റണ്‍സെടുത്തു. ഇരുവരും റണ്ണൗട്ടായി മടങ്ങി.

ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാരെ മടക്കി സ്പിന്നര്‍മാരാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 81 റണ്‍സെടുത്തു.

അരങ്ങേറ്റ മത്സരം കളിക്കാനിറങ്ങിയ വരുണ്‍ ചക്രവര്‍ത്തി ആദ്യ അന്താരാഷ്ട്ര ഏകദിന വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വരികയായിരുന്നു. ഫില്‍ സാള്‍ട്ടിനെയാണ് വരുണ്‍ മടക്കിയത്. സാള്‍ട്ട് 26 റണ്‍സെടുത്തു. വരുണിന്റെ പന്തില്‍ ജഡേജ ക്യാച്ചെടുത്താണ് സാള്‍ട്ട് മടങ്ങിയത്.

പിന്നാലെ രവീന്ദ്ര ജഡേജ ഡുക്കറ്റിന്റെ പ്രതിരോധവും പൊളിച്ചു. താരത്തെ ജഡേജ ഹര്‍ദികിന്റെ കൈകകളില്‍ എത്തിച്ചു.

പിന്നീട് ജോ റൂട്ടും ഹാരി ബ്രൂക്കും ചേര്‍ന്നു പോരാട്ടം ഇന്ത്യന്‍ ക്യാമ്പിലേക്ക് നയിച്ചു. അതിനിടെ ഹാരി ബ്രുക്കിനെ ഹര്‍ഷിത് റാണ പുറത്താക്കി കൂട്ടുകെട്ടു പൊളിച്ചു. ആറാമനായി എത്തിയ ലിയാം ലിവിങ്സ്റ്റന്‍ ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT