രോഹിത് ശര്‍മ 
Sports

'ഇന്ത്യ കിരീടം നേടും'; ട്വന്റി 20 ലോകകപ്പില്‍ രോഹിത് ശര്‍മ ക്യാപ്റ്റന്‍; പ്രഖ്യാപിച്ച് ജയ് ഷാ

ഇത്തവണത്തെ ടി20യില്‍ ഇന്ത്യ കീരീടം നേടുമെന്നും ജയ് ഷാ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുക രോഹിത് ശര്‍മയെന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷാ. ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ക്യാപ്റ്റന്‍ മാറുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിലവില്‍ ഏകദിന, ടെസ്റ്റ് ടീമീന്റെ ക്യാപ്റ്റന്‍ രോഹിത്താണ്.

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ പത്ത് വിജയങ്ങള്‍ക്ക ശേഷം കലാശപ്പോരാട്ടത്തില്‍ പരാജയപ്പെട്ടെങ്കിലും ഹൃദയം കീഴടക്കാന്‍ കഴിഞ്ഞെന്ന് ജയ് ഷാ പറഞ്ഞു, ഇത്തവണത്തെ ടി20യില്‍ ഇന്ത്യ കീരീടം നേടുമെന്നും ജയ് ഷാ പറഞ്ഞു.

സുനില്‍ ഗാവസ്‌കര്‍, അനില്‍ കുംബ്ലെ, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, മുഖ്യപരീശീലകന്‍ രാഹുല്‍ ദ്രാവിഡ്, രോഹിത് ശര്‍മ, സിറാജ്, രവീന്ദ്ര ജഡേജ തുടങ്ങിയ നിരവധി പേര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു ജയ്ഷായുടെ പ്രഖ്യാപനം,

ഐപിഎല്‍ പ്ലേ ഓഫില്‍ പ്രവേശിക്കാത്ത, ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ട ടീമംഗങ്ങളെ നേരത്തേതന്നെ ന്യൂയോര്‍ക്കിലേക്കയക്കാനാണ് ബിസിസിഐയുടെ തീരുമാനം. ഐപിഎല്‍ നോക്കൗട്ട് ഘട്ടം കളിക്കുന്നവര്‍ ടൂര്‍ണമെന്റ് അവസാനത്തില്‍ ടീമിനൊപ്പം ചേരും.

ജൂണ്‍ ഒന്നിനാണ് ടി20 ലോകകപ്പ് ആരംഭിക്കുക. ജൂണ്‍ അഞ്ചിന് ന്യൂയോര്‍ക്കില്‍ അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യത്തെ മത്സരം. ഗ്രൂപ്പ് എ യില്‍ ജൂണ്‍ ഒന്‍പതിന് പാകിസ്ഥാനുമായും ഇന്ത്യക്ക് മത്സരമുണ്ട്. 2007-ലെ ടി20 ഉദ്ഘാടന ലോകകപ്പ് മത്സരത്തിനുശേഷം ഇന്ത്യ ഇതുവരെ ടി20 കിരീടം ചൂടിയിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്; കരുത്തായി ഖവാജയും അലക്‌സ് കാരിയും

'ശപിക്കപ്പെടാനിടയാക്കിയ ആദ്യകാരണം സ്ത്രീകള്‍ക്കിടയിലെ അഴിഞ്ഞാട്ടം; തെരഞ്ഞെടുപ്പിന്റെ മറവില്‍ സ്ത്രീപുരുഷന്‍മാരുടെ ഇടകലരല്‍ നീതീകരിക്കാനാകില്ല'

എണ്ണമയമുള്ള പാത്രങ്ങൾ വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇങ്ങനെ ചെയ്യൂ

ആധാര്‍ സുരക്ഷിതം, ഇതുവരെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രം

SCROLL FOR NEXT