Rohit Sharma x
Sports

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

കഴിഞ്ഞ സീസണില്‍ അദ്ദേഹം ഇംപാക്ട് പ്ലെയറായി ബാറ്റിങിനു മാത്രമാണ് ഗ്രൗണ്ടിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുന്‍ ഇന്ത്യന്‍, മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ ഇത്തവണ ഏത് റോളിലായിരിക്കും ഐപിഎല്‍ കളിക്കുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഹര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായി വന്ന ശേഷം ടീമില്‍ രോഹിതിന്റെ പ്രാധാന്യം കുറഞ്ഞെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ സീസണില്‍ അദ്ദേഹം ഇംപാക്ട് പ്ലെയറായി ബാറ്റിങിനു മാത്രമാണ് ഗ്രൗണ്ടിലെത്തിയത്. ഇതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ഈ സീസണിലും ഹിറ്റ്മാന്റെ റോളില്‍ മാറ്റമുണ്ടാകില്ലെന്ന പരോക്ഷ സൂചന നല്‍കുകയാണ് മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മഹേല ജയവര്‍ധനെ. ഗ്രൗണ്ടിലും ഡ്രസിങ് റൂമിലും അദ്ദേഹം നിര്‍ണായക സ്വാധീനമുള്ള താരമാണിപ്പോഴുമെന്നു ജയവര്‍ധനെ പറയുന്നു.

'കഴിഞ്ഞ സീസണില്‍ അദ്ദേഹത്തിനു ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അതിനാലാണ് ഇംപാക്ട് പ്ലെയറാക്കാന്‍ കാരണം. കളത്തിലായാലും അല്ലെങ്കിലും അദ്ദേഹം ഇപ്പോഴും ടീമില്‍ വലിയ സ്വാധീനം ചെലുത്തുന്ന താരമാണ്. ഈ സീസണില്‍ അദ്ദേഹം കൂടുതല്‍ നേരം കളത്തില്‍ തുടരണമെന്ന ആഗ്രഹമാണ് ഞങ്ങള്‍ക്കുള്ളത്.'

'ടീമില്‍ നിറയെ ഓള്‍ റൗണ്ടര്‍മാരുണ്ട്. നിലവില്‍ ഓള്‍ റൗണ്ടര്‍മാരല്ലാത്ത രണ്ട് പേര്‍ രോഹിതും സൂര്യകുമാര്‍ യാദവുമാണ്. ക്യാപ്റ്റനു കൂടുതല്‍ ബൗളിങ് ഓപ്ഷനുകള്‍ വേണ്ടി വരുമ്പോള്‍ ഇരുവരേയും ഉപയോഗിക്കാന്‍ സാധിക്കില്ല. അപ്പോള്‍ എന്തു ചെയ്യും. ചിലപ്പോള്‍ കടുത്ത തീരുമാനങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ എടുക്കേണ്ടി വരും'- ജയവര്‍ധനെ വ്യക്തമാക്കി.

ഇത്തവണയും രോഹിത് ഇംപാക്ട് പ്ലെയര്‍ റോളില്‍ തന്നെയായിരിക്കുമെന്ന സൂചനയാണ് പരിശീലകന്‍ തരുന്നത്.

tata ipl cricket: Mumbai Indians head coach Mahela Jayawardene said that he wants to keep Rohit Sharma on the field as much as possible

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT