ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ രോഹിത്തിന്റെ ബാറ്റിങ്/ഫോട്ടോ: എപി 
Sports

'ഈ ശൈലിയിലാണ് രോഹിത്തിന്റെ ക്ലാസ്, അത് മാറ്റേണ്ടതില്ല'; പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം

രോഹിത്തിനെ അദ്ദേഹത്തിന്റെ തനത് ശൈലിയില്‍ തന്നെ കളിക്കാന്‍ അനുവദിക്കണം എന്നാണ് ശ്രീകാന്ത് പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  ഇംഗ്ലണ്ടിനെതിരെ ചെന്നൈ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് പിന്തുണയുമായി മുന്‍ താരം കെ ശ്രീകാന്ത്. രോഹിത്തിനെ അദ്ദേഹത്തിന്റെ തനത് ശൈലിയില്‍ തന്നെ കളിക്കാന്‍ അനുവദിക്കണം എന്നാണ് ശ്രീകാന്ത് പറയുന്നത്. 

രോഹിത്തിന്റെ ക്ലാസ് അദ്ദേഹത്തിന്റെ തനത് ശൈലിയില്‍ കളിക്കുമ്പോഴാണ്. താളം കണ്ടെത്തി കഴിഞ്ഞാല്‍ പിന്നെ ഏത് ഫോര്‍മാറ്റ് എന്നത്‌ രോഹിത്തിനൊരു പ്രശ്‌നമാവില്ല. രോഹിത്തിന് ഫീല്‍ഡൊരുക്കുക ഏതൊരു ക്യാപ്റ്റനും തലവേദനയാവുമെന്നും ശ്രീകാന്ത് പറയുന്നു. 

ഇംഗ്ലണ്ടിന് എതിരെ ശരീരത്തോട് ചേര്‍ന്ന് ബാറ്റ് വീശുക എന്നത് മാത്രമാണ് രോഹിത് ചെയ്യേണ്ടത്. ശരീരത്തില്‍ നിന്നകന്ന് ബാറ്റ് വീശുമ്പോഴാണ് വിക്കറ്റ് നഷ്ടമാവുന്നത്. രണ്ടാം ടെസ്റ്റില്‍ രോഹിത്തില്‍ നിന്ന് മികച്ച കളി വരും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

ഇംഗ്ലണ്ടിന് എതിരായ ആദ്യ ടെസ്റ്റില്‍ 6, 12 എന്നീ സ്‌കോറുകള്‍ക്കാണ് രോഹിത് പുറത്തായത്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് രോഹിത് വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ രോഹിത് ഉത്തരവാദിത്വത്തോടെ കളിക്കണം എന്ന നിലയില്‍ വിമര്‍ശനങ്ങള്‍ ശക്തമായി ഉയര്‍ന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം