കോഹ്‌ലിക്കും അനുഷ്‌കയ്ക്കും ആശംസകള്‍ നേര്‍ന്ന് സച്ചിന്‍  എക്‌സ്
Sports

'അകായ്' അനന്തമായ സന്തോഷവും ചിരിയും നിറയ്ക്കട്ടെ; കോഹ്‌ലിക്കും അനുഷ്‌കയ്ക്കും ആശംസ അറിയിച്ച് സച്ചിന്‍

ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിരാട് കോഹ്‌ലിക്കും അനുഷ്‌ക ശര്‍മയ്ക്കും ആണ്‍കുഞ്ഞ് പിറന്നുവെന്നെ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ആശംസകള്‍ അറിയിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 'അകായ്' എന്ന് പേരിട്ട കുഞ്ഞിന്റെ ജനന വാര്‍ത്ത സാമൂഹ്യ മാധ്യമത്തലൂടെയാണ് ഇരുവരും പങ്കുവെച്ചത്. ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്.

''ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് വാമികയ്ക്ക് അകായ് എന്നൊരു കുഞ്ഞു സഹോദരന്‍ പിറന്ന കാര്യം അതിയായ സന്തോഷത്തോടും ഹൃദയം തുളുമ്പുന്ന സ്നേഹത്തോടും കൂടി ഞങ്ങള്‍ അറിയിക്കുന്നു', നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങള്‍ തേടുന്നു. ഒപ്പം ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് കൂടി ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.'- ഇരുവരും സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എക്‌സ് പോസ്റ്റിലാണ് കോഹ് ലിക്കും അനുഷ്‌കയ്ക്കും ആശംസകള്‍ അറിയിച്ച് സച്ചിന്‍ എത്തിയത്. നിങ്ങളുടെ മനോഹരമായ കുടുംബത്തിലേക്ക് വിലയേറിയ മറ്റൊരു ചേര്‍ക്കല്‍, അകായുടെ വരവില്‍ വിരാടിനും അനുഷ്‌കയ്ക്കും അഭിനന്ദനങ്ങള്‍, പേര് പോലെ അവന്‍ നിങ്ങളുടെ മുറികളെയും പ്രകാശിപ്പിക്കട്ടെ, നിങ്ങളുടെ ലോകത്തെ അനന്തമായ സന്തോഷവും ചിരിയും കൊണ്ട് നിറയ്ക്കട്ടെ. ഇതാ നിങ്ങളുടെ വിലമതിക്കുന്ന സാഹസികതകളും ഓര്‍മ്മകകളും. ലോകത്തിലേക്ക് സ്വാഗതം, സച്ചിന്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT