സഞ്ജു സാംസൺ/ എഎഫ്പി 
Sports

ഈ ടീമിൽ സഞ്ജു വേണ്ടതല്ലേ? ചോദ്യവുമായി മുൻ ഇന്ത്യൻ താരം

ശ്രേയസിന് പരിക്കേറ്റതിന് പിന്നാലെ താരത്തിന് ഏകദിന പരമ്പര നഷ്ടമാകുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിന പോരാട്ടത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയും ടെസ്റ്റ് പോരിനിടെ പരിക്കേറ്റ ശ്രേയസ് അയ്യരും ഇന്ത്യൻ ടീമിലില്ല. ഇരുവരുടേയും അഭാവത്തിൽ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തേണ്ടതായിരുന്നില്ലേ എന്ന ചോദ്യം ഉന്നയിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ട്വിറ്റർ പോസ്റ്റിലൂടെയായിരുന്നു ആകാശ് ചോപ്ര ചോദ്യം ഉന്നയിച്ചത്. 

ശ്രേയസിന് പരിക്കേറ്റതിന് പിന്നാലെ താരത്തിന് ഏകദിന പരമ്പര നഷ്ടമാകുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഈ ഘട്ടത്തിൽ സഞ്ജുവിന് സാധ്യത കൽപ്പിക്കപ്പെട്ടു. എന്നാൽ ശ്രേയസിന് പകരക്കാരനെ പ്രഖ്യാപിക്കാതെയാണ് ബിസിസിഐ ഏകദിന പരമ്പരയ്ക്ക് ടീമിനെ ഇറക്കിയത്. ശ്രേയസ് നിലവിൽ ബം​ഗളൂരുവിൽ ചികിത്സയിലാണ്‌. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ക്യാപ്റ്റൻ കൂടിയായ താരത്തിന് ഐപിഎല്ലും നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ. 

ആദ്യ ഏകദിനത്തിൽ രോഹിത് ഇല്ല. പരമ്പരയിലെ ഒരു മത്സരവും ശ്രേയസ് കളിക്കാനുമില്ല. സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തേണ്ടേ?- എന്നായിരുന്നു ആകാശിന്റെ ചോദ്യം. 

കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പോരാട്ടത്തിൽ പുറത്താകാതെ 86 റൺസുമായി സഞ്ജു തിളങ്ങിയിരുന്നു. അതേവർഷം ജൂണിൽ അയർലൻഡിനെതിരെ 42 പന്തിൽ 77 റൺസെടുക്കാനും സഞ്ജുവിന് സാധിച്ചു. ഏകദിനത്തിൽ 66 ആണ് സഞ്ജുവിന്റെ ബാറ്റിങ് ആവറേജ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT