sanju samson pti
Sports

'സഞ്ജു ഫ്രോഡ് താരം, പിആർ വർക്കിൽ ടീമിലെത്തുന്നു, വിരമിക്കാൻ സമയമായി'; മലയാളി താരത്തിനെതിരെ കടുത്ത രോഷം

ന്യൂസിലൻഡിനെതിരായ ആ​ദ്യ രണ്ട് ടി20 മത്സരത്തിലും നിരാശപ്പെടുത്തുന്ന പ്രകടനം

സമകാലിക മലയാളം ഡെസ്ക്

റായ്പുർ: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 പോരാട്ടത്തിലും തുടരെ പരാജയപ്പെട്ട മലയാളി താരം സഞ്ജു സാംസണെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനം. ആദ്യ മത്സരത്തിൽ 10 റൺസിലും രണ്ടാം പോരാട്ടത്തിൽ 6 റൺസിലും പുറത്തായാണ് സഞ്ജു നിരാശപ്പെടുത്തിയത്. രണ്ടാം പോരിൽ ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ സഞ്ജുവിന് ലൈഫ് കിട്ടിയിരുന്നു. എന്നിട്ടും അവസരം മുതലെടുത്തില്ല. ഇന്നിങ്സിന്റെ രണ്ടാം പന്തിൽ സഞ്ജു നൽകിയ അനായാസ ക്യാച്ച് ന്യൂസിലൻഡ് ഫീൽഡർ ഡെവോൺ കോൺവെ വിട്ടുകളഞ്ഞു. കോൺവെയുടെ കൈയിൽ തട്ടി പന്ത് സിക്സാവുകയും ചെയ്തു. അത് ക്യാച്ചായി മാറിയിരുന്നെങ്കിൽ സഞ്ജു പൂജ്യത്തിൽ പുറത്താകുമായിരുന്നു.

കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ അതിവേ​ഗം നഷ്ടമായിരുന്നു. സഞ്ജു ആറ് റൺസിലും അഭിഷേക് ​ഗോൾഡൻ ഡക്കായും മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. എന്നാൽ ഏറെ കാലത്തിനു ശേഷം ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയ ഇഷാൻ കിഷൻ മിന്നും ഇന്നിങ്സ് കളിച്ച് ഇന്ത്യയെ അതിവേ​ഗം കളിയിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. താരത്തിന്റെ തകർപ്പൻ ബാറ്റിങിൽ ആത്മവിശ്വാസം വീണ്ടെടുത്ത ഇന്ത്യയെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഒപ്പം ചേർന്നു രക്ഷിച്ചെടുക്കുകയായിരുന്നു. ഇതോടെ സഞ്ജുവിനെ മാറ്റി ഇഷാനെ ഓപ്പണറാക്കണമെന്ന മുറവിളിയും ഇപ്പോൾ ഉയരുന്നുണ്ട്.

സഞ്ജുവിന്റെ ബാക് അപ് ഓപ്പണറായാണ് ഇഷാനെ ലോകകപ്പ് ടീമിലേക്ക് പരി​ഗണിച്ചത്. തിലക് വർമയ്ക്ക് പരിക്കേറ്റതോടെ ന്യൂസിലൻഡിനെതിരായ പരമ്പരയിൽ മൂന്നാം നമ്പറിൽ അവസരം ലഭിച്ചു. കിട്ടിയ അവസരം ആദ്യ കളിയിൽ വിനിയോ​ഗിക്കാനായില്ലെങ്കിലും രണ്ടാം പോരിൽ താരത്തിനു തിളങ്ങാനായി. അതും ടീമിനു അനിവാര്യമായ ഘട്ടത്തിൽ ഉജ്ജ്വലമായ ഇന്നിങ്സ് കളിച്ച് ഇംപാക്ടുണ്ടാക്കാൻ താരത്തിനായി. അത്തരത്തിലുള്ള പ്രകടനം സഞ്ജുവിൽ നിന്നു കാണാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്.

സഞ്ജു ഫ്രോഡാണെന്നും പിആറിന്റെ ബലത്തിലാണ് ടീമിലെത്തുന്നതു എന്നതടക്കമുള്ള അതിരൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. വിരമിക്കാൻ സമയമായെന്നും ചിലർ കുറിച്ചു.

സഞ്ജുവിനെ ടീമിലെടുക്കുന്നു. പ്രകടനം നടത്താത്തതിനാൽ പുറത്താക്കുന്നു. പിആർ ടീമിനെ സജ്ജമാക്കുന്നു. വീണ്ടും ടീമിലെത്തുന്നു. അങ്ങേയറ്റം ഫ്രോഡായ കളിക്കാരൻ. സേവനങ്ങൾക്ക് നന്ദി. വിരമിക്കാൻ സമയമായി. തുടങ്ങിയ ആക്ഷേപങ്ങളാണ് താരത്തിനെതിരെ ഉയർന്നത്.

ഞായറാഴ്ച ​ഗുവാഹത്തിയിൽ നടക്കുന്ന മൂന്നാം ടി20 സഞ്ജുവിന് നിർണായകമാണ്. ഈ മത്സരത്തിലും പരാജയപ്പെട്ടാൽ പ്ലെയിങ് ഇലവനിലെ മലയാളി താരത്തിന്റെ സാന്നിധ്യം പോലും തുലാസിലാകും. നാലാം പോരാട്ടത്തിൽ തിലക് തിരിച്ചെത്തിയാൽ വിക്കറ്റ് കീപ്പറായി ഇഷാനായിരിക്കും നറുക്ക് വീഴുക.

sanju samson faces cyber attack on social media

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓപ്പറേഷന്‍ സിന്ദൂര്‍, നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു, പാര്‍ട്ടിയെ ലംഘിച്ചിട്ടില്ലെന്ന് തരൂര്‍

നാണക്കേടായി, ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ഒത്തുകളി; ഡയറക്ടർക്കെതിരെ അന്വേഷണം

ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്ത വികസനം ആവശ്യമില്ല; അതിവേഗ റെയില്‍ പദ്ധതിക്കെതിരെ സമരം നടത്തും: കെ സുധാകരന്‍

ഹൈ- എന്‍ഡ് ഫോണ്‍, 59,000 രൂപ മുതല്‍ വില; മോട്ടോറോള സിഗ്നേച്ചര്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍

വര്‍ഷത്തില്‍ അഞ്ച് ചലാന്‍ കിട്ടിയാല്‍ ലൈസന്‍സ് അയോഗ്യമാക്കും; കര്‍ശനമാക്കി വാഹനനിയമം, ചട്ടഭേദഗതി

SCROLL FOR NEXT