കോഹ്‌ലി/ഫയല്‍ ചിത്രം 
Sports

കോഹ്‌ലിയെ കുറിച്ച് മോശമായി പറഞ്ഞു നോക്കൂ, പിന്നെ വര്‍ഷങ്ങളോളം വേട്ടയാടപ്പെടും: പാറ്റ് കമിന്‍സ്‌

കോഹ്‌ലിയെ കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ വലിയ രീതില്‍ വേട്ടയാടപ്പെടുമെന്ന് ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമിന്‍സ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോഹ്‌ലിയെ കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ വലിയ രീതില്‍ വേട്ടയാടപ്പെടുമെന്ന് ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമിന്‍സ്. ഇന്ത്യയുടെ 2018-19ലെ ഓസീസ് പര്യടനത്തിനിടയില്‍ നേരിട്ട ദുരനുഭവം ചൂണ്ടിയാണ് കമിന്‍സിന്റെ വാക്കുകള്‍. 

സെഞ്ചുറി നേടാന്‍ അനുവദിക്കില്ലെന്നാണ് ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യ എത്തുന്നതിന് മാസങ്ങള്‍ മുന്‍പ് കമിന്‍സ് പറഞ്ഞത്. എന്നാല്‍ 2-1ന് ഇന്ത്യ ജയിച്ചു കയറിയ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ കോഹ്‌ലി ഒരു സെഞ്ചുറി നേടി. ഇതോടെ തന്റെ ഫോണ്‍ പൊട്ടിത്തെറിച്ചെന്നാണ് കമിന്‍സ് പറയുന്നത്. 

ഒരു അഭിനന്ദനം പോലെയാണ് ഞാന്‍ അന്ന് അങ്ങനെ പറഞ്ഞത്. കോഹ് ലി മഹാനായ കളിക്കാരനാണ്. അത്രയും അപകടകാരിയായ കളിക്കാരന്‍ ആയതിനാലാണ് കോഹ് ലി അവിടെ 100 നേടില്ലെന്ന് ഞാന്‍ പറഞ്ഞത്. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് നല്ല ഓര്‍മയാണ്. കോഹ് ലിയുടെ സെഞ്ചുറിക്ക് ശേഷം എന്റെ ഫോണ്‍ പൊട്ടിത്തെറിച്ചു. 

കോഹ്‌ലിയെ കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞു നോക്കു. അടുത്ത ഏതാനും വര്‍ഷം പിന്നെ ഇത് തന്നെയാവും. സമൂഹമാധ്യമങ്ങളിലുണ്ടെങ്കില്‍ എല്ലാ അര്‍ഥത്തിലും വേട്ടയാടപ്പെടുമെന്നും കമിന്‍സ് പറഞ്ഞു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരമാണ് കമിന്‍സ്. എന്നാല്‍ വലിയ വില കൊടുത്ത് വാങ്ങിയിട്ടും കളിയുടെ ഗതി തിരിക്കും വിധമുള്ള പ്രകടനം കമിന്‍സില്‍ നിന്ന് വന്നില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT