ഷഫലി വര്‍മ/ഫയല്‍ ചിത്രം 
Sports

ഷഫലിക്ക് നേട്ടം; വനിതാ ക്രിക്കറ്റ് താരങ്ങളുടെ വാർഷിക കരാർ പ്രഖ്യാപിച്ച് ബിസിസിഐ

19 കളിക്കാർക്കാണ് വാർഷിക കരാർ ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 22 ആയിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: വനിതാ ക്രിക്കറ്റ് കളിക്കാരുടെ വാർഷിക കരാർ പ്രഖ്യാപിച്ച് ബിസിസിഐ. 19 കളിക്കാർക്കാണ് വാർഷിക കരാർ ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 22 ആയിരുന്നു. 

ഈ വർഷം ഒക്ടോബർ മുതൽ അടുത്ത വർഷം സെപ്തംബർ വരെയാണ് കരാർ. എ, ബി, സി എന്നീ വിഭാഗങ്ങളായി തിരിച്ചാണ് കരാർ. എ കാറ്റഗറിയിലെ കളിക്കാർക്ക് 50 ലക്ഷം രൂപയും ബി കാറ്റഗറിയിൽ 30 ലക്ഷം രൂപയും സിയിൽ 10 ലക്ഷം രൂപയുമാണ് വാർഷിക പ്രതിഫലം. 

സ്മൃതി മന്ദാന, ഹർമൻപ്രീത് കൗർ, പൂനം യാദവ് എന്നിവർക്കാണ് എ ഗ്രേഡ് കരാർ. ഷഫാലി വർമയെ സിയിൽ നിന്ന് ബിയിലേക്ക് ഉയർത്തിയിട്ടുണ്ട്. പൂനം റാവത്തും രാജേശ്വരി ഗയ്കവാദും സിയിൽ നിന്ന് ബി കാറ്റഗറിയിൽ ഇടംപിടിച്ചു. വേദ കൃഷ്മൂർത്തി, ഏക്താ ബിഷ്ത്, അനൂജ പാട്ടിൽ, ഡി ഹേമലത എന്നിവരെയാണ് ഈ വർഷം ബിസിസിഐ വാർഷിക കരാറിൽ നിന്ന് ഒഴിവാക്കിയത്. 

ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമിൽ ഇടംപിടിച്ചതാണ് ഷഫലിയെ ബി കാറ്റഗറിയിലേക്ക് എത്താൻ തുണച്ചത്. ഇംഗ്ലണ്ട് പര്യടനമാണ് ഇനി ഇന്ത്യൻ വനിതാ ടീമിന്റെ മുൻപിലുള്ളത്. ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് മുൻപ് മുംബൈയിൽ ബയോ ബബിളിലാണ് ടീം ഇപ്പോൾ.

ഗ്രേഡ് എ താരങ്ങൾ: സ്മൃതി മന്ദാന, ഹർമൻപ്രീത്, പൂനം യാദവ്
ഗ്രേഡ് ബി: മിതാലി രാജ്, ജുലൻ ഗോസ്വാമി, ദീപ്തി ശർമ, പൂനം റൗട്ട്, രാജേശ്വരി ഗെയ്കവാദ്, ഷഫാലി വർമ, രാധ യാദവ്, ശിഖ പാണ്ഡേ, താനിയ ഭാട്ടിയ, ജെമിമ റോഡ്രിഗ്സ്.

ഗ്രേസ് സി താരങ്ങൾ: മൻസി ജോഷി, അരുന്ധതി റെഡ്ഡി, പൂജ വസ്ത്രാക്കർ, ഹർലീൻ ഡിയോൽ, പ്രിയ പൂനിയ, റിച്ചാ ഘോഷ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: കൂടുതല്‍ പേർ പ്രതികളാകുമെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍

രോഹിതിനേയും കോഹ്‌ലിയേയും തരംതാഴ്ത്തി; 'ഗ്രേഡ് എ'യില്‍ 3 പേര്‍ മാത്രം, ഇനി 'എ പ്ലസ്' കാറ്റഗറി ഇല്ല

അന്താരാഷ്ട്ര ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് പുതുവേദി; കിന്‍ഫ്രാ പാര്‍ക്കില്‍ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

ജെഇഇ വേണ്ട, വീട്ടിലിരുന്ന് പഠിച്ച് എയറോനോട്ടിക്സ് ആൻഡ് സ്പേസ് ടെക്നോളജിയിൽ ബിരുദം നേടാം; ഓൺലൈൻ ബിഎസ് കോഴ്സുമായി മദ്രാസ് ഐഐടി

'ഡിമാൻഡുകൾ പോക്കറ്റില്‍ തന്നെ ഇരിക്കട്ടെ'! പാക് ക്രിക്കറ്റിന്റെ ആവശ്യം തള്ളി ഐസിസി

SCROLL FOR NEXT