ഷാകിബ് അൽ ഹസൻ/ വീഡിയോ സ്ക്രീൻ ഷോട്ട് 
Sports

തെരഞ്ഞെടുപ്പ് ജയം, പിന്നാലെ വിവാദം; ആരാധകന്റെ ചെകിടത്തടിച്ച് ഷാകിബ് അൽ ഹസൻ (വീഡിയോ)

സംഭവം എവിടെ നടന്നതാണെന്നു വ്യക്തമല്ല. തെരഞ്ഞെടുപ്പിനു ഒരാഴ്ച മുൻപാണ് സംഭവമെന്നും ചില റിപ്പോർട്ടുകൾ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ധാക്ക: തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ബം​ഗ്ലാദേശ് ഓൾ റൗണ്ടറും ക്യാപ്റ്റനുമായ ഷാകിബ് അൽ ഹസൻ വിവാദക്കുരുക്കിൽ. ആൾക്കൂട്ടത്തിനിടയിൽ നിന്നു തന്റെ തൊട്ടരികിൽ എത്തിയ ആരാധകന്റെ കരണത്തടിച്ചാണ് ഷാകിബ് വിവാദത്തിലായത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി. 

സംഭവം എവിടെ നടന്നതാണെന്നു വ്യക്തമല്ല. തെരഞ്ഞെടുപ്പിനു ഒരാഴ്ച മുൻപാണ് സംഭവമെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയപ്പോൾ ഷാകിബിനു ചുറ്റും ആളുകൾ കൂടുകയായിരുന്നു. അതിനിടെ താരത്തെ പിന്നിൽ നിന്നു ഒരാൾ പിടിച്ചു വലിക്കുന്നതു കാണാം. തൊട്ടടുത്ത നിമിഷം തന്നെ ഷാകിബ് തിരിഞ്ഞ് ഇയാളുടെ ചെകിടത്തടിക്കുകയായിരുന്നു. ഇയാൾ പിന്നിലേക്ക് വീഴുന്നതും വീഡിയോയിലുണ്ട്. സംഭവത്തിൽ ഷാകിബ് പ്രതികരിച്ചിട്ടില്ല. 

അവാമി ലീഗ് (എഎല്‍) പാര്‍ട്ടി ടിക്കറ്റിലാണ് ഷാക്കിബ് മഗുര-1 മണ്ഡലത്തില്‍ നിന്നു മത്സരിച്ചത്. താരത്തിന് 185,388 വോട്ടു ലഭിച്ചതായി ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഷാകിബിന്റെ എതിരാളി കാസി റെസാള്‍ ഹുസൈന്‍ 45,993 വോട്ടുകളാണ് നേടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

മലയാളികള്‍ നൂതനാശയങ്ങള്‍ക്കു പേരു കേട്ട ജനത, സാംസ്കാരിക ഭൂമികയിലെ ശോഭ; കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും അമിത് ഷായും

'പ്രണവ് തൂക്കിയെന്നാ എല്ലാവരും പറയുന്നേ, പടം എങ്ങനെ'; ശബ്ദം താഴ്ത്തി, ഒറ്റവാക്കില്‍ പ്രണവിന്റെ മറുപടി

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

കട്ടിത്തൈര് വീട്ടിൽ തയാറാക്കാം

SCROLL FOR NEXT