Shivam Dube Sets Unwanted T20 World Cup Records Despite India’s Big Win Over Zimbabwe FILE
Sports

രണ്ട് ഓവറിൽ 46 റൺസ്; രണ്ട് 'നാണംകെട്ട' റെക്കോർഡും ദുബെക്ക് സ്വന്തം

ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവുമുയർന്ന രണ്ടാമത്തെ സ്കോറെന്ന റെക്കോർഡ് ഈ മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ടി20 ലോകകപ്പിലെ നിർണായകമായ മത്സരത്തിൽ ഇന്ത്യ സിംബാബ്‌വെക്കെതിരെ വിജയിച്ച് സെമി സാധ്യതകൾ സജീവമാക്കിയിരിക്കുക ആണ്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവുമുയർന്ന രണ്ടാമത്തെ സ്കോറെന്ന റെക്കോർഡ് ഈ മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയിരുന്നു. എന്നാൽ മത്സരത്തിൽ ഇന്ത്യയുടെ ആറാം ബോളറെന്ന നിലയില്‍ പന്തെറിഞ്ഞ ശിവം ദുബെ രണ്ട് മോശം റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്.

സിംബാബ്‌വെയുടെ ഇന്നിങ്സിൽ 15, 20 എന്നി ഒവറുകളിൽ പന്തെറിഞ്ഞ ദുബെ ആദ്യ ഓവറിൽ 26 റൺസും അവസാന ഓവറിൽ 20 റൺസുമാണ് വഴങ്ങിയത്. രണ്ട് ഓവറുകളിൽ 46 റൺസാണ് താരം വിട്ടു കൊടുത്തത്. ടി20 ലോകകപ്പ് ചരിത്രത്തിൽ ഒരു ബൗളർ തന്റെ ആദ്യ രണ്ട് ഓവറുകളിൽ വഴങ്ങുന്ന ഏറ്റവും കൂടുതൽ റൺസെന്ന നാണക്കേടിന്റെ റെക്കോർഡാണ് ഇതിൽ ആദ്യത്തേത്.

ആദ്യ ഓവറില്‍ യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് ശിവം ദുബെ ബൗൾ ചെയ്തത്. തുടര്‍ച്ചയായി വൈഡുകളെറിഞ്ഞ താരം പിച്ചിന് പുറത്ത് കുത്തുന്ന തരത്തില്‍ നോബോളും എറിഞ്ഞു. രണ്ട് ഓവറുകളിൽ 2 നോബോളുകളും 4 വൈഡുകളും ശിവം ദുബെ എറിഞ്ഞു. ഇതോടെ ഒരു ടൂർണമെന്റിൽ ഏറ്റവും കൂടുതൽ നോ ബൗളുകൾ എറിയുന്ന താരമെന്ന മോശം റേക്കോർഡും താരത്തിനെ തേടിയെത്തി. ഈ ടൂർണമെന്റിൽ അഞ്ച് നോ ബൗളുകളാണ് താരം എറിഞ്ഞത്.

Shivam Dube Sets Unwanted T20 World Cup Records Despite India’s Big Win Over Zimbabwe.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്യാപ്റ്റന്‍' പിണറായി തന്നെ; മാര്‍ച്ച് ആദ്യവാരം സ്ഥാനാര്‍ഥി പട്ടികയെന്ന് എംഎ ബേബി

'ജനിച്ചുവളര്‍ന്ന മണ്ണില്‍ ആര്‍ക്കും പൗരത്വം നിഷേധിക്കപ്പെടില്ല, കേരളത്തില്‍ ആരും അന്യരാവില്ല'

വിജയ് കേരളത്തിലേക്ക് ?; തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ക്ഷണിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാക്കൾ

'ബേബി ശ്യാമിലി മരിച്ചെന്ന് കരുതി, മുകളിലേക്ക് വലിച്ചെടുത്തപ്പോള്‍ ജഡം വരുന്നത് പോലെ'; ഇന്നും നെഞ്ചിടിപ്പ് മാറാതെ ഉര്‍വശി

സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റിനെച്ചൊല്ലി തര്‍ക്കം; പിതാവിനെ മര്‍ദിച്ചു കൊന്ന മകന് ജീവപര്യന്തം

SCROLL FOR NEXT