ശുഭ്മാൻ ഗിൽ/ഫയല്‍ ചിത്രം 
Sports

'ശുഭ്മാൻ ഗിൽ കിവീസ് നായകൻ കെയ്ൻ വില്യംസണിനെ പോലെ', സാമ്യത ചൂണ്ടി ബ്രണ്ടൻ മക്കല്ലം

യുവതാരമായിരുന്നപ്പോഴുള്ള വില്യംസണിനെ ചൂണ്ടിയാണ് മക്കല്ലത്തിന്റെ വാക്കുകൾ

സമകാലിക മലയാളം ഡെസ്ക്


സതാംപ്ടൺ: ഇന്ത്യൻ താരം ശുഭ്മാൻ ഗില്ലും കെയ്ൻ വില്യംസണും തമ്മിൽ സാമ്യമുണ്ടെന്ന് ന്യൂസിലാൻഡ് മുൻ നായകൻ ബ്രെണ്ടൻ മക്കല്ലം. യുവതാരമായിരുന്നപ്പോഴുള്ള വില്യംസണിനെ ചൂണ്ടിയാണ് മക്കല്ലത്തിന്റെ വാക്കുകൾ. 

ഗില്ലിൽ എനിക്ക് വളരെ അധികം ആത്മവിശ്വാസമുണ്ട്. ഇപ്പോൾ തന്നെ വളരെ മികച്ച ക്രിക്കറ്റ് താരമാണ് ഗിൽ. ശുഭ്മാൻ ഇപ്പോൾ പ്രയാസകരമായി തോന്നിയേക്കാവുന്ന ഒരുകാര്യം എല്ലാവരും ഗില്ലിനെ സഹായിക്കാൻ നോക്കുന്നതാണ്. എല്ലാവരും ഗില്ലിനൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നു. കാരണം ഇന്ത്യയുടെ എക്കാലത്തേയും മികച്ച താരമായി ഗിൽ മാറുമെന്നുള്ളത് കൊണ്ട് അവന്റെ കഥയുടെ ഭാഗമാവാനാണ് അവരുടെ ശ്രമം, മക്കല്ലം പറഞ്ഞു. 

ഫിനിഷ്ഡ് പ്രൊഡക്റ്റ് അല്ല ഇപ്പോൾ ഗിൽ. എന്നാൽ മറ്റ് പലർക്കും ലഭിക്കാത്ത കഴിവ് ഗില്ലിനുണ്ട്. വില്യംസണിനെ കുറിച്ചും സമാനമായാണ് ഞങ്ങൾ പറഞ്ഞിരുന്നത്. ചിത്രത്തിലേക്ക് വില്യംസൺ കടന്നു വന്ന സമയം ന്യൂസിലാൻഡിന്റെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാവുമെന്നാണ് പറയപ്പെട്ടിരുന്നത്. 

ഒരുപാട് ഉയരങ്ങൾ താണ്ടാൻ ഗില്ലിന് ചിലപ്പോൾ കഴിഞ്ഞേക്കില്ല. കാരണം സച്ചിൻ ടെണ്ടുൽക്കറെ പോലൊരു ഇതിഹാസത്തിന്റെ നേട്ടങ്ങൾ നമ്മൾ കണ്ട് കഴിഞ്ഞു. എന്നാൽ രാജ്യാന്തര ക്രിക്കറ്റിൽ ഏറെ നാൾ മികവ് കാണിക്കുന്ന ഒരു താരത്തെ ഗില്ലിലൂടെ നിങ്ങൾക്ക് കാണാനാവും. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടോപ് ഓർഡർ നല്ല ഓപ്ഷനാണ് ഗിൽ എന്നും മക്കല്ലം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; നിര്‍ണായക വിവരം പങ്കിട്ട് ബിസിസിഐ

നഷ്ടപരിഹാരം വെറും സാമ്പത്തിക ആശ്വാസമല്ല, സാമൂഹിക നീതിയുടെ പ്രതീകം: ഉത്തരാഖണ്ഡ് ഹൈക്കോടതി

ഈ ജോലി ഒഴിവ് നിങ്ങളുടെ വാട്സ്ആപ്പിലും എത്തിയോ?, തട്ടിപ്പിൽ വീഴരുതെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

പേരയ്ക്ക അത്ര ചില്ലറക്കാരനല്ല

SCROLL FOR NEXT