Simone Inzaghi X
Sports

സീസണില്‍ 300 കോടി! ഇന്റര്‍ മിലാന്‍ പടിയിറങ്ങി സിമോണ്‍ ഇന്‍സാഗി, ഇനി അല്‍ ഹിലാല്‍ പരിശീലകന്‍

4 വര്‍ഷം ഇന്റര്‍ മിലാനെ പരിശീലിപ്പിച്ചു. ചാംപ്യന്‍സ് ലീഗ് തോല്‍വിക്കു പിന്നാലെ പടിയിറക്കം

സമകാലിക മലയാളം ഡെസ്ക്

റിയാദ്: ഇന്റര്‍ മിലാന്‍ പരിശീലക സ്ഥാനത്തു നിന്നു പടിയിറങ്ങി സിമോണ്‍ ഇന്‍സാഗി (Simone Inzaghi). സൗദി പ്രൊ ലീഗ് ക്ലബ് അല്‍ ഹിലാലിന്റെ പുതിയ പരിശീലകനായി അദ്ദേഹം സ്ഥാനമേറ്റു. പിഎസ്ജിക്കെതിരായ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ തോല്‍വിക്കു പിന്നാലെയാണ് ഇന്‍സാഗി ഇന്റര്‍ വിട്ടത്.

4 വര്‍ഷത്തോളം ഇന്ററിന്റെ പരിശീലകനായിരുന്ന ശേഷമാണ് അപ്രതീക്ഷിത പടിയിറക്കം. ഇന്ററിന് ഒരു സീരി എ, രണ്ട് ഇറ്റാലിയന്‍ കപ്പ്, മൂന്ന് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ സമ്മാനിച്ച പരിശീലകനാണ്. 2022-23 സീസണിലും ഇത്തവണയും ടീമിനെ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ വരെ എത്തിച്ചെങ്കിലും രണ്ട് തവണയും കിരീടം നേടാന്‍ സാധിച്ചില്ലെന്ന നിരാശയുണ്ട്.

ഇന്റര്‍ ഈ സീസണില്‍ മികച്ച രീതിയില്‍ മുന്നേറിയിരുന്നു. പക്ഷേ സീസണിൽ അവർക്ക് ഒരു കിരീട നേട്ടം പോലുമില്ല. എന്നാല്‍ സീരി എയില്‍ നാപ്പോളിക്കു പിന്നില്‍ ഒറ്റ പോയിന്റിനു കിരീടം നഷ്ടമായി. ചാംപ്യൻസ് ലീ​ഗിലും രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.

വമ്പന്‍ തുക നല്‍കിയാണ് ഇന്‍സാഗിയെ സൗദി ലീഗിലെ വമ്പന്‍ ക്ലബായ അല്‍ ഹിലാല്‍ ഇന്‍സാഗിയെ എത്തിച്ചിരിക്കുന്നത്. ഒരു സീസണില്‍ ഏതാണ്ട് 300 കോടി ഇന്ത്യന്‍ രൂപയാണ് അദ്ദേഹത്തിനു പ്രതിഫലമായി നല്‍കുന്നത്. ക്ലബ് ലോകകപ്പിനു മുന്നോടിയായാണ് ഇന്‍സാഗി സൗദി ക്ലബില്‍ സ്ഥാനമേറ്റത്. ക്ലബ് ലോകകപ്പില്‍ റയല്‍ മാഡ്രിഡുമായാണ് അല്‍ ഹിലാലിന്റെ ആദ്യ പോരാട്ടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT