Sinner Hammers Shelton, Books Blockbuster Semi-Final vs Djokovic @AustralianOpen
Sports

ഓസ്‌ട്രേലിയന്‍ ഓപ്പൺ: വിജയക്കുതിപ്പ് തുടർന്ന് യാനിക്,സെമിയിൽ എതിരാളി ജോക്കോവിച്ച്

ഈ വിജയത്തോടെ തുടർച്ചയായ മൂന്നാം തവണയാണ് സിന്നർ ഓസ്‌ട്രേലിയൻ ഓപ്പൺ സെമി ഫൈനലിലെത്തിയത്. താരത്തിന്റെ ഗ്രാൻഡ് സ്ലാം കരിയറിലെ ഒമ്പതാം സെമി ഫൈനൽ പ്രവേശനം കൂടിയാണിത്.

സമകാലിക മലയാളം ഡെസ്ക്

മെൽബൺ: ഓസ്‌ട്രേലിയന്‍ ഓപ്പണിൽ വിജയക്കുതിപ്പ് തുടർന്ന് നിലവിലെ ചാമ്പ്യൻ യാനിക് സിന്നര്‍. ക്വാർട്ടർ ഫൈനലിൽ അമേരിക്കൻ താരം ബെൻ ഷെൽട്ടനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്നര്‍ പരാജയപ്പെടുത്തിയത്. കിരീടം നിലനിർത്താനുള്ള താരത്തിന്റെ ശ്രമത്തിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ് ഈ വിജയം. സ്കോർ: 6-3, 6-4, 6-4.

ഈ വിജയത്തോടെ തുടർച്ചയായ മൂന്നാം തവണയാണ് സിന്നർ ഓസ്‌ട്രേലിയൻ ഓപ്പൺ സെമി ഫൈനലിലെത്തിയത്. താരത്തിന്റെ ഗ്രാൻഡ് സ്ലാം കരിയറിലെ ഒമ്പതാം സെമി ഫൈനൽ പ്രവേശനം കൂടിയാണിത്. ബെൻ ഷെൽട്ടനുമായുള്ള അവസാന എട്ട് ഏറ്റുമുട്ടലുകളിലും വിജയം സിന്നറിനായിരുന്നു.

സെമി ഫൈനലിൽ 10 തവണ ഓസ്‌ട്രേലിയൻ ഓപ്പൺ ജേതാവായ നൊവാക് ജോക്കോവിച്ചിനെയാണ് സിന്നർ നേരിടുക. ഇതുവരെ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ആറ് തവണ സിന്നറും നാല് തവണ ജോക്കോവിച്ചും വിജയം നേടിയിരുന്നു. തുടർച്ചയായ അഞ്ച് മത്സരങ്ങളും ഒമ്പത് സെറ്റുകളും ജോക്കോവിച്ചിനെതിരെ സിന്നർ സ്വന്തമാക്കിയിട്ടുണ്ട്. ഈ മാസം 30ന് ആണ് ഇരുവരും തമ്മിലുള്ള സെമി ഫൈനൽ മത്സരം നടക്കുന്നത്.

Sports news: Sinner Crushes Shelton to Set Up Australian Open Semi-Final Clash With Djokovic.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവിവാഹിതനായ പുരുഷന്‍ ഒന്നിലധികം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ എന്താണ് തെറ്റ്'; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി

അജിത് പവാർ വിമാന അപകടത്തില്‍ മരിച്ചു, ഐക്യനീക്കം കെണിയാണെന്ന് തോന്നി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പോപ്പുലര്‍ ഫ്രണ്ടിനെ ലക്ഷ്യമിട്ട് എന്‍ഐഎ; സംസ്ഥാനത്ത് 20 ഇടങ്ങളില്‍ പരിശോധന

'മുന്നണി വിട്ടാൽ അഞ്ച് എംഎൽഎമാരും ഒന്നിച്ചുണ്ടാകും'; ശബ്ദരേഖ വിവാദത്തിൽ പ്രതികരണവുമായി ജോസ് കെ മാണി

വിദേശത്ത് ജനിച്ചവര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം, ഓഫ് ലൈനായി അവസരം

SCROLL FOR NEXT