കൊളംബോ: വനിതാ ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ വനിതകള്‍ ഒടുവില്‍ തോല്‍വി അറിഞ്ഞു. ശ്രീലങ്കന്‍ വനിതകളോടു 3 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സെടുത്തു. ശ്രീലങ്ക 49.1 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്. 7 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യക്കെതിരെ ലങ്കൻ വനിതകൾ വിജയം സ്വന്തമാക്കുന്നത്.
നിലാക്ഷിക സില്‍വ (57), ഹര്‍ഷിത സമരവിക്രമ (53) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ലങ്കന്‍ ജയം അനായാസമാക്കിയത്. ഹസിനി പെരേര (22), വിഷ്മി ഗുണരത്‌നെ (33), ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടു (23), കവിഷ ദില്‍ഹരി (35), അനുഷ്‌ക സഞ്ജീവനി (പുറത്താകാതെ 23), സുഗന്ധിക കുമാരി (19) എന്നിവരും തിളങ്ങി.
ഇന്ത്യക്കായി സ്‌നേഹ് റാണ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അരുന്ധതി റെഡ്ഡി, പ്രതിക റാവല്‍, ശ്രീ ചരണി എന്നിവരും ഓരോ വിക്കറ്റെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി റിച്ച ഘോഷ് 48 പന്തില്‍ 5 ഫോറും 3 സിക്‌സും സഹിതം 58 റണ്‍സ് കണ്ടെത്തി ടോപ് സ്‌കോററായി. ഓപ്പണര്‍ പ്രതി റാവല്‍ (35), സ്മൃതി മന്ധാന (29), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (30), ജെമിമ റോഡ്രിഗസ് (37), ദീപ്തി ശര്‍മ (24) എന്നിവരും മികവു കാട്ടി.
ലങ്കന്‍ നിരയില്‍ സുഗന്ധിക കുമാരി, ചമരി അട്ടപ്പട്ടു എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. നേരത്തെ ഇന്ത്യ ശ്രീലങ്കയേയും ദക്ഷിണാഫ്രിക്കന്‍ വനിതകളേയും പരാജയപ്പെടത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates