എംഎസ് ധോനി ട്വിറ്റര്‍
Sports

'സ്റ്റംപിനു പിന്നില്‍ നിന്ന് കളി നിര്‍ണയിക്കും 'തല'

എംഎസ് ധോനിയെക്കുറിച്ച് സ്റ്റീവ് സ്മിത്ത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ഇതിഹാസവും മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനുമായ എംഎസ് ധോനിയെ പുകഴ്ത്തി മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. 42ാം വയസിലും ധോനിയുടെ ഉള്ളിലെ ക്രിക്കറ്റ് മികവിനെ എടുത്തു പറയുകയാണ് സ്മിത്ത്.

ക്രിക്കറ്റിനെ കുറിച്ചുള്ള ധോനിയുടെ മൈതാന അറിവ് അപാരമാണെന്നു സ്മിത്ത് പറയുന്നു. കളിയെക്കുറിച്ചു ധോനിയുടെ ധാരണയെ മറികടക്കാന്‍ നിലവില്‍ ഒരു ഇന്ത്യന്‍ താരവുമില്ലെന്നും സ്മിത്ത് അടിവരയിടുന്നു. നേരത്തെ ധോനിയുടെ ക്യാപ്റ്റന്‍സിയില്‍ റൈസിങ് പുനെ സൂപ്പര്‍ ജയന്‍റ്സില്‍ കളിച്ച അനുഭവത്തിലാണ് താരം ധോനിയെക്കുറിച്ചുള്ള ശ്രദ്ധേയ നിരീക്ഷണങ്ങള്‍ പങ്കിട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'സ്റ്റംപിനു പിന്നില്‍ ഇന്നും ധോനിയെ ഒരാള്‍ക്കും വെല്ലാന്‍ സാധിക്കില്ല. അങ്ങനെ ഒരു താരം നിലവില്‍ ഇന്ത്യയില്‍ ഇല്ല. കളിയുടെ എല്ലാ വശങ്ങളും അദ്ദേഹം മൈതനത്തു നിന്നു മനസിലാക്കുന്നു. ആ രീതി മറ്റാര്‍ക്കുമില്ല. അതിശയിപ്പിക്കുന്ന വ്യക്തിത്വമാണ് ധോനിക്ക്.'

'ശാന്തനായ വ്യക്തിയാണ് എംഎസ്. കളത്തിനു പുറത്ത് ഒട്ടേറെ തിരക്കുകള്‍ ധോനിക്കുണ്ട്. എന്നാല്‍ കളത്തില്‍ അദ്ദേഹം വളരെ ശാന്തമായാണ് ഇടപെടുന്നത്. അത്തരം അമ്പരപ്പിക്കുന്ന ഒട്ടേറെ നിമിഷങ്ങള്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം കളിച്ചതും അദ്ദേഹത്തിന്റെ കീഴില്‍ കളിക്കാന്‍ സാധിച്ചതും ശരിക്കും ആസ്വദിച്ച അവസരങ്ങളായിരുന്നു. കളി മെച്ചപ്പെടുത്താന്‍ ധോനി ഏറെ സഹായങ്ങളും ചെയ്തിട്ടുണ്ട്'- സ്മിത്ത് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലജ്ജാകരം, മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല'; രാഷ്ട്രപതിയെ സ്വീകരിക്കാന്‍ മമതയെത്താത്തതില്‍ രോഷം കൊണ്ട് പ്രധാനമന്ത്രി

മത്തി, അയല, ചൂര; മുഴുവന്‍ ജയിലുകളിലും ഇനി മത്സ്യഫെഡിന്റെ മീന്‍

കര്‍ണാടകയില്‍ ലോറി മറിഞ്ഞ് അപകടം; രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

സ്‌പോർട്‌സ് കൗൺസിലിൽ വിവിധ തസ്തികകളിൽ നിയമനം, മാർച്ച് 10ന് വാക്ക് ഇൻ ഇന്റർവ്യൂ

'ചില പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്, അതൊക്കെ ഞാന്‍ നോക്കിക്കൊള്ളാം'; വിവാഹ മോചന കേസില്‍ ആദ്യ പ്രതികരണവുമായി വിജയ്

SCROLL FOR NEXT