ഹർദികിന്റെ ഷോട്ട് കൊണ്ട് മുഹമ്മദ് സിറാജിനു പരിക്കേറ്റപ്പോൾ T20 World Cup x
Sports

ഹര്‍ദിക് അടിച്ച ഷോട്ട് കൊണ്ടത് കാല്‍മുട്ടില്‍; വേദന കൊണ്ടു പുളഞ്ഞ് പേസര്‍; ഇന്ത്യന്‍ ടീമില്‍ വീണ്ടും പരിക്കിന്റെ ആശങ്ക

ഇന്ത്യയുടെ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ നാളെ തുടങ്ങാനിരിക്കെ പുതിയ തലവേദന

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയെ നേരിടാനിരിക്കെ പരിക്ക് വീണ്ടും ആശങ്കയാകുന്നു. പരിക്കിന്റെ പട്ടികയിലേക്ക് എത്തിയ പുതിയ താരം മുഹമ്മദ് സിറാജാണ്.

പരിശീലനത്തിനിടെയാണ് മുഹമ്മദ് സിറാജിനു അപ്രതീക്ഷിതമായി പരിക്കേറ്റത്. പരിശീലന സമയത്ത് ഹര്‍ദിക് പാണ്ഡ്യ അടിച്ച ഒരു ഷോട്ടാണ് സിറാജിനു വിനയായി മാറിയത്. ഹര്‍ദിക് അടിച്ച ഷോട്ട് നേരെ പോയി കൊണ്ടത് മുഹമ്മദ് സിറാജിന്റെ ഇടതു കാലില്‍. കാല്‍മുട്ടിനു സാരമായി തന്നെ പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വേദന കൊണ്ടു പുളഞ്ഞ താരം വൈകാതെ നെറ്റ്‌സില്‍ നിന്നു പരിശീലനം മതിയാക്കി ഡ്രസിങ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. മുടന്തി കൊണ്ടാണ് താരം ഗ്രൗണ്ട് വിട്ടത്. സിറാജിന്റെ പരിക്ക് ഗുരുതരമാണോ എന്ന കാര്യത്തില്‍ ബിസിസിഐ നിലവില്‍ വ്യക്തത വരുത്തിയിട്ടില്ല.

ലോകകപ്പ് പോരാട്ടത്തിനു തൊട്ടുമുന്‍പ് ടീമിലുണ്ടായിരുന്ന ഹര്‍ഷിത് റാണ പരിക്കേറ്റ് പുറത്തായിരുന്നു. ഇതോടെയാണ് അവസാന ഘട്ടത്തില്‍ മുഹമ്മദ് സിറാജ് പകരക്കാരനായി അപ്രതീക്ഷിതമായി ടീമിലെത്തിയത്. ആദ്യ മത്സരത്തില്‍ യുഎസ്എക്കെതിരെ സിറാജ് ബുംറയ്ക്കു പകരം കളിക്കാനിറങ്ങുകയും 3 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിരുന്നു.

ലോകകപ്പ് തുടങ്ങിയ ശേഷം അഭിഷേക് ശര്‍മ, ജസ്പ്രിത് ബുംറ എന്നിവര്‍ക്ക് പരിക്കിനെ തുടര്‍ന്നു ഓരോ മത്സരങ്ങള്‍ നഷ്ടമായിരുന്നു. അതിനിടെ വാഷിങ്ടന്‍ സുന്ദറിനും പരിക്കു പറ്റിയിരുന്നു. പിന്നാലെയാണ് സിറാജിന്റെ പുതിയ പരിക്ക്.

mohammed siraj, hardik pandya, T20 World Cup: India suffered a major injury scare

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

ക്രിക്കറ്റ് ടൂർണമെന്റിന് എത്തിയ കോച്ചിനെ കണ്ട് പെൺകുട്ടി ഭയന്ന് ബ​ഹളം വച്ചു; തെളിഞ്ഞത് 6 പീഡന കേസുകൾ; പരിശീലകന് 16 വർഷം കഠിന തടവ്

ഇഡി ഉദ്യോഗസ്ഥരെ അക്രമിച്ചത് ആപൂര്‍വ കേസെന്ന് കോടതി; ഡികെയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ക്രിമിനോളജിയിൽ ഒരു പാഠപുസ്തകമാണ് 'ദൃശ്യം' ഫ്രാഞ്ചൈസി; ആ സീൻ ചെയ്തതിൽ വളരെയധികം സന്തോഷമുണ്ട്'

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; 63കാരന് 30 വർഷം കഠിന തടവ്

SCROLL FOR NEXT