T20 World Cup ap
Sports

പാകിസ്ഥാന്റെ ലോകകപ്പ് താരം ഹോട്ടൽ ജീവനക്കാരിയോട് മോശമായി പെരുമാറി; യുവതി നിലവിളിച്ചോടി; പിഴയിലും ക്ഷമയിലും 'ഒതുക്കി'

പാകിസ്ഥാൻ ക്രിക്കറ്റിൽ വിവാദങ്ങളുടെ കുത്തൊഴുക്ക്

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ടി20 ലോകകപ്പിൽ നിന്നു സെമി കാണാതെ പുറത്തായതിനു പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റിൽ വിവാദങ്ങളുടെ കുത്തൊഴുക്കാണ്. ഇപ്പോഴിതാ മറ്റൊരു നാണംകെട്ട സംഭവം കൂടി പുറത്തു വരുന്നു. ശ്രീലങ്കയിലെ കാൻഡിയിൽ ടി20 ലോകകപ്പ് പോരാട്ടങ്ങൾക്കായി താമസിച്ച ​ഗോൾഡൻ ക്രൗൺ ഹോട്ടലിലെ ഒരു ജീവനക്കാരിയോട് പാക് താരങ്ങളിൽ ഒരാൾ മോശമായി പെരുമാറിയെന്നു റിപ്പോർട്ട്. പിന്നാലെ താരത്തിനെതിരെ ടീം മാനേജർ വൻ തുക പിഴ ചുമത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു. താരത്തിന്റെ പേര് പക്ഷേ വെളിപ്പെടുത്തിയിട്ടില്ല.

ശ്രീലങ്കക്കെതിരായ പാകിസ്ഥാന്റെ സൂപ്പർ എട്ടിലെ അവസാന പോരാട്ടത്തിനു മുൻപാണ് നാണംകെട്ട സംഭവം അരങ്ങേറിയത്. പാക് താരങ്ങളിൽ ഒരാൾ മത്സരത്തിനു തൊട്ടുമുൻപ് ഹോട്ടലിലെ ഹൗസ് കീപ്പിങ് വിഭാ​ഗത്തിലെ ഒരു വനിതാ ജീവനക്കാരിയോടു മോശമായി പെരുമാറി. ജീവനക്കാരി നിലവിളിച്ച് ഓടിയതോടെ ഹോട്ടലിലെ മറ്റ് ജീവനക്കാർ ഇടപെടുകയും വിവരം പാക് ടീം മാനേജർ നവീ​ദ് ചീമയെ അറിയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

ഹോട്ടൽ മാനേജ്മെന്റ് വിഷയത്തിൽ കർശന നടപടികളുമായി മുന്നോട്ടു പോകുമെന്നു വ്യക്തമാക്കിയിരുന്നു. എന്നാൽ പാക് ടീം മാനേജർ താരത്തിനു വേണ്ടി ക്ഷമാപണം നടത്തുകയും മോശം പെരുമാറ്റത്തിനു താരത്തിന്റെ കൈയിൽ നിന്നു വൻ തുക പിഴ ഈടാക്കുകയുമായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട താരത്തിനെതിരെ പിഴ മാത്രമായിരിക്കില്ല ശിക്ഷാ നടപടി. പിസിബി അച്ചടക്ക സമിതിക്ക് മുന്നിൽ താരം ഹാജരാകേണ്ടി വരും. കൂടുതൽ ശിക്ഷാ നടപടികൾ താരത്തിനെതിരെ എടുക്കുമെന്നും വിവരങ്ങളുണ്ട്. മത്സരത്തിൽ ശ്രീലങ്കക്കെതിരെ പാക് ടീം 5 റൺസിനു വിജയിച്ചെങ്കിലും നെറ്റ് റൺറേറ്റില്ലാത്തതിനാൽ സെമി കാണാതെ പുറത്തായിരുന്നു.

പ്രധാന പോരാട്ടങ്ങൾക്കിടെ ഇത്തരത്തിലുള്ള വിവാദങ്ങളിൽ പാക് താരങ്ങൾ മുൻപും പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം പാകിസ്ഥാൻ ഷഹീൻസ് ടീമിന്റെ ഇം​ഗ്ലണ്ട് പര്യടനത്തിനിടെ യുവ താരം ഹൈദർ അലി ഒരു പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം ഉയർന്നിരുന്നു. താരത്തെ സംഭവവുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്റർ പൊലീസ് അറസ്റ്റും ചെയ്തിരുന്നു. പിന്നീട് തെളിവുകളുടെ അഭാവത്തിൽ കോടതി ഹൈദർ അലിയെ വെറുതെവിട്ടു.

Pakistan player, misconduct, T20 World Cup: The unfortunate incident happened before Pakistan's last Super 8 game against Sri Lanka

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മദ്യപാന സദസ്സില്‍ സെക്രട്ടറിയെ തീരുമാനിക്കുന്ന അവസ്ഥ'; സിപിഎമ്മിനെതിരെ പി കെ ശശി; 'വിമത കൂട്ടായ്മയല്ല, വിപ്ലവകാരികളുടെ കണ്‍വെന്‍ഷന്‍'

സ്വകാര്യതയില്‍ നിന്നുള്ള നിമിഷങ്ങള്‍ പുറത്ത് പ്രചരിപ്പിച്ചു; മാന്യത കാണിക്കേണ്ടത് വീഡിയോ എടുക്കുന്നവര്‍; തുറന്നടിച്ച് രമ്യ പണിക്കര്‍

'ജി സുധാകരന്‍ അനുഭവ സമ്പത്തും പക്വതയുള്ള നേതാവ്, തീരുമാനം എടുക്കാന്‍ ആരും പഠിപ്പിക്കേണ്ടതില്ല'

സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണ തോത് കൂടുന്നു, രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്; ജാഗ്രത

അയ്യപ്പസംഗമം: കണക്കില്‍ പൊരുത്തക്കേടുകളെന്ന് ഹൈക്കോടതി; ദേവസ്വം ബോര്‍ഡ് രേഖകള്‍ നല്‍കിയില്ലെന്ന് ഓഡിറ്റര്‍

SCROLL FOR NEXT