മോദിക്കൊപ്പം മിൽഖാ സിങ്/ഫോട്ടോ: ട്വിറ്റർ 
Sports

'കുറച്ച് ദിവസം മുൻപ് സംസാരിച്ചു, അത് അവസാന സംഭാഷണമാവുമെന്ന് കരുതിയില്ല'; മിൽഖാ സിങ്ങിന്റെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

നമുക്ക് ഒരു അസാധാരണമായ കായിക താരത്തെയാണ് നഷ്ടമായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മില്‍ഖ സിങിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രീയ നേതാക്കളും കായിക താരങ്ങളും. നമുക്ക് ഒരു അസാധാരണമായ കായിക താരത്തെയാണ് നഷ്ടമായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം നേടിയ ആളാണ് മില്‍ഖ. പ്രചോദനാത്മകമായ അദ്ദേഹത്തിന്റെ വ്യക്തിത്വം ദശലക്ഷകണക്കിന് ആളുകളെ ആകര്‍ഷിച്ചു. അദ്ദേഹത്തിന്റെ വിടവാങ്ങലില്‍ കടുത്ത മനോവേദനയുണ്ട്. കുറച്ചുനാള്‍ മുമ്പ് താന്‍ മില്‍ഖ സിങുമായി സംസാരിച്ചിരുന്നു. ഇത് തങ്ങളുടെ അവസാന സംഭാഷണമാകുമെന്ന് തനിക്കറിയില്ലായിരുന്നു. വളര്‍ന്നുവരുന്ന നിരവധി കായിക താരങ്ങള്‍ അദ്ദേഹത്തിന്റെ ജീവിത യാത്രയില്‍ നിന്ന് ശക്തി പ്രാപിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിനും ലോകമെമ്പാടുമുള്ള നിരവധി ആരാധകര്‍ക്കും തന്റെ അനുശോചനമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

മില്‍ഖ സിങിന്റെ പോരാട്ടങ്ങളുടേയും കരുത്തിന്റേയും കഥ ഇന്ത്യന്‍ തലമുറകളെ പ്രചോദിപ്പിക്കുമെന്ന് അനുശോചന സന്ദേശത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷാ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍, മറ്റു കായിക താരങ്ങളും രാഷ്ട്രീയ നേതാക്കളും മില്‍ഖ സിങിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

21 ചരക്കു കപ്പലുകളും 611 ജീവനക്കാരും ഹോർമുസിൽ കുടുങ്ങി, ചർച്ചകളുമായി ഇന്ത്യ

'ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരും; നീതി നടപ്പാക്കുക തന്നെ ചെയ്യും’

'തെരഞ്ഞെടുപ്പിന്റെ പേരിൽ എന്റെ ഹണിമൂൺ മുക്കരുത്!' അപേക്ഷയുമായി അധ്യാപിക കലക്ടറേറ്റിൽ

SCROLL FOR NEXT