ഡിവില്ലിയേഴ്‌സ്/ഫോട്ടോ: ട്വിറ്റര്‍ 
Sports

ഐപിഎല്‍ ലോഗോയ്ക്ക് പിന്നിലെ രഹസ്യം ഡിവില്ലിയേഴ്‌സ്: വീരേന്ദര്‍ സെവാഗ് 

ഐപിഎല്‍ ലോഗോ ഡിവില്ലിയേഴ്‌സിനെ കണ്ടാണ് ഡിസൈന്‍ ചെയ്തത്‌ എന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ച

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബൂമ്ര ഉള്‍പ്പെട്ട ബൗളര്‍മാരെ ഡെത്ത് ഓവറുകളില്‍ പ്രഹരിച്ചാണ് ഡിവില്ലിയേഴ്‌സ് സീസണിലെ ആദ്യ മത്സരത്തില്‍ ആര്‍സിബിയെ ജയത്തിലേക്ക് എത്തിച്ചത്. ബ്രയാന്‍ ലാറ ഉള്‍പ്പെടെയുള്ള ഇതിഹാസ താരങ്ങള്‍ ഡിവില്ലിയേഴ്‌സിന്റെ പ്രകടനത്തെ അഭിനന്ദിച്ച് എത്തുന്നു. ഇവിടെ രസകരമായ പ്രതികരണവുമായി ഇന്ത്യന്‍ മുന്‍ ഓപ്പണ്‍ വീരേന്ദര്‍ സെവാഗും വരുന്നു. 

ഐപിഎല്‍ ലോഗോ ഡിവില്ലിയേഴ്‌സിനെ കണ്ടാണ് ഡിസൈന്‍ ചെയ്തത്‌ എന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്. വില്‍ പവര്‍ എന്നാല്‍ ഡിവില്ലിയേഴ്‌സ് എന്നാണ്. എല്ലാ ശക്തികളേയും തോല്‍പ്പിക്കുന്നു, സെവാഗ് പറയുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ബൗളിങ്ങിനേയും സെവാഗ് അഭിനന്ദിച്ചു. 

ഹര്‍ഷല്‍ പട്ടേലിന്റെ 5 വിക്കറ്റ് നേട്ടവും, ഡിവില്ലിയേഴ്‌സിന്റെ മികച്ച ഇന്നിങ്‌സും വന്നതോടെ ബാംഗ്ലൂര്‍ അവസാന പന്തില്‍ ജയം പിടിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തി കളം നിറഞ്ഞതിനൊപ്പം അവസാന പന്തില്‍ ബാംഗ്ലൂരിനായി വിജയ റണ്‍ നേടിയും ഹര്‍ഷല്‍ പട്ടേല്‍ തന്നെയാണ്. 

ആദ്യം ബാറ്റ് ചെയ്ത മുംബൈയെ നിശ്ചിത ഓവറില്‍ 159 റണ്‍സിനാണ് ബാംഗ്ലൂര്‍ ഒതുക്കിയത്. ഹര്‍ഷല്‍ വീഴ്ത്തിയ അഞ്ച് വിക്കറ്റില്‍ മൂന്നും വന്നത് അവസാന ഓവറില്‍. ചെയ്‌സ് ചെയ്തിറങ്ങിയ ബാംഗ്ലൂരിന് വേണ്ടി നായകന്‍ കോഹ് ലി 29 പന്തില്‍ 33 റണ്‍സും, മാക്‌സ് വെല്‍ 39 റണ്‍സും നേടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT