ഡിവില്ലിയേഴ്‌സ്/ഫോട്ടോ: ട്വിറ്റര്‍ 
Sports

ഐപിഎല്‍ ലോഗോയ്ക്ക് പിന്നിലെ രഹസ്യം ഡിവില്ലിയേഴ്‌സ്: വീരേന്ദര്‍ സെവാഗ് 

ഐപിഎല്‍ ലോഗോ ഡിവില്ലിയേഴ്‌സിനെ കണ്ടാണ് ഡിസൈന്‍ ചെയ്തത്‌ എന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ച

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബൂമ്ര ഉള്‍പ്പെട്ട ബൗളര്‍മാരെ ഡെത്ത് ഓവറുകളില്‍ പ്രഹരിച്ചാണ് ഡിവില്ലിയേഴ്‌സ് സീസണിലെ ആദ്യ മത്സരത്തില്‍ ആര്‍സിബിയെ ജയത്തിലേക്ക് എത്തിച്ചത്. ബ്രയാന്‍ ലാറ ഉള്‍പ്പെടെയുള്ള ഇതിഹാസ താരങ്ങള്‍ ഡിവില്ലിയേഴ്‌സിന്റെ പ്രകടനത്തെ അഭിനന്ദിച്ച് എത്തുന്നു. ഇവിടെ രസകരമായ പ്രതികരണവുമായി ഇന്ത്യന്‍ മുന്‍ ഓപ്പണ്‍ വീരേന്ദര്‍ സെവാഗും വരുന്നു. 

ഐപിഎല്‍ ലോഗോ ഡിവില്ലിയേഴ്‌സിനെ കണ്ടാണ് ഡിസൈന്‍ ചെയ്തത്‌ എന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്. വില്‍ പവര്‍ എന്നാല്‍ ഡിവില്ലിയേഴ്‌സ് എന്നാണ്. എല്ലാ ശക്തികളേയും തോല്‍പ്പിക്കുന്നു, സെവാഗ് പറയുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ബൗളിങ്ങിനേയും സെവാഗ് അഭിനന്ദിച്ചു. 

ഹര്‍ഷല്‍ പട്ടേലിന്റെ 5 വിക്കറ്റ് നേട്ടവും, ഡിവില്ലിയേഴ്‌സിന്റെ മികച്ച ഇന്നിങ്‌സും വന്നതോടെ ബാംഗ്ലൂര്‍ അവസാന പന്തില്‍ ജയം പിടിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തി കളം നിറഞ്ഞതിനൊപ്പം അവസാന പന്തില്‍ ബാംഗ്ലൂരിനായി വിജയ റണ്‍ നേടിയും ഹര്‍ഷല്‍ പട്ടേല്‍ തന്നെയാണ്. 

ആദ്യം ബാറ്റ് ചെയ്ത മുംബൈയെ നിശ്ചിത ഓവറില്‍ 159 റണ്‍സിനാണ് ബാംഗ്ലൂര്‍ ഒതുക്കിയത്. ഹര്‍ഷല്‍ വീഴ്ത്തിയ അഞ്ച് വിക്കറ്റില്‍ മൂന്നും വന്നത് അവസാന ഓവറില്‍. ചെയ്‌സ് ചെയ്തിറങ്ങിയ ബാംഗ്ലൂരിന് വേണ്ടി നായകന്‍ കോഹ് ലി 29 പന്തില്‍ 33 റണ്‍സും, മാക്‌സ് വെല്‍ 39 റണ്‍സും നേടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

വണ്‍ പ്ലസ് 15, ലാവ അഗ്നി 4...; നവംബറില്‍ നിരവധി ഫോണ്‍ ലോഞ്ചുകള്‍, വിശദാംശങ്ങൾ

എല്ലാം നല്‍കിയത് പാര്‍ട്ടി; ഏത് ചുമതലയും ഏറ്റെടുക്കും; 51 സീറ്റ് നേടി അധികാരം പിടിക്കും; കെഎസ് ശബരീനാഥന്‍

കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ക്കായി തിരച്ചില്‍

ജീവനക്കാര്‍ക്ക് പിഎഫ് ഇല്ലേ?, 100 രൂപ പിഴയില്‍ ചേര്‍ക്കാന്‍ തൊഴിലുടമകള്‍ക്ക് അവസരം; എംപ്ലോയീസ് എന്റോള്‍മെന്റ് സ്‌കീം ആരംഭിച്ച് കേന്ദ്രം

SCROLL FOR NEXT