Sports

പുരുഷ ടീമിന് മുന്‍പ് വനിതാ താരങ്ങള്‍ ഫിഫ ലോകകപ്പ് കളിക്കും; 2027ല്‍ യോഗ്യത നേടുമെന്ന് എഐഎഫ്എഫ് 

2027 ലോകകപ്പ് മുന്‍പില്‍ കണ്ട് വ്യക്തമായ പദ്ധതി ഇന്ത്യന്‍ വനിതാ ടീമിന് വേണ്ടി ഒരുക്കാന്‍ കായിക മന്ത്രാലയവും നിര്‍ദേശം നല്‍കി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിന് മുന്‍പ് ഇന്ത്യന്‍ വനിതാ ടീമിന് ഫിഫ ലോകകപ്പില്‍ യോഗ്യത നേടാനാവുമെന്ന് എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍. 2027 ഫിഫ ലോകകപ്പിന് ഇന്ത്യന്‍ വനിതാ സംഘം യോഗ്യത നേടുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

2027 ലോകകപ്പ് മുന്‍പില്‍ കണ്ട് വ്യക്തമായ പദ്ധതി ഇന്ത്യന്‍ വനിതാ ടീമിന് വേണ്ടി ഒരുക്കാന്‍ കായിക മന്ത്രാലയവും നിര്‍ദേശം നല്‍കി. വനിതാ ടീമിന്റെ ഫിഫ റാങ്കിങ് പുരുഷ ടീമിന്റേതിനേക്കാള്‍ മികച്ചതാണ്. പുരുഷ ടീമിന് നല്‍കുന്ന ശ്രദ്ധയുടെ പകുതി പോലും വനിതാ ടീമിന് ലഭിക്കാതെ നില്‍ക്കുന്ന സാഹചര്യത്തിലാണ് അവരുടെ ഈ നേട്ടമെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. 

ഇന്ത്യയുടെ അണ്ടര്‍ 19 വനിതാ ലോകകപ്പ് ടീം അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു പ്രഫുല്‍ പട്ടേല്‍. കായിക മന്ത്രി കിരണ്‍ റിജിജുവും ഒപ്പമുണ്ടായി. നിലവില്‍ ഫിഫ റാങ്കില്‍ 55ാം സ്ഥാനത്താണ് വനിതാ ടീം. 159 രാജ്യങ്ങളാണ് വനിതാ ഫുട്‌ബോള്‍ കളിക്കുന്നത്. പുരുഷ ടീം 210 രാജ്യങ്ങളില്‍ 104ാം റാങ്കിലാണ്...

ഈ വര്‍ഷത്തെ അണ്ടര്‍ 17 ഫിഫ ലോകകപ്പിന് ഇന്ത്യയായിരുന്നു ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ടൂര്‍ണമെന്റ് ഉപേക്ഷിച്ചു. 2022ല്‍ ടൂര്‍ണമെന്റ് ഇന്ത്യയില്‍ വെച്ച് നടക്കും. നിലവില്‍ അണ്ടര്‍ 17 ടീമിലുള്ള എട്ട് കളിക്കാര്‍ക്ക് 2022ലും കളിക്കാനാവും. 2005ല്‍ ജനിച്ച താരങ്ങളാണ് ഇവര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT