ഫോട്ടോ: ട്വിറ്റർ 
Sports

മിച്ചലിന്റെ മികവില്‍ ന്യൂസിലന്‍ഡ്; പാകിസ്ഥാന് 153 റണ്‍സ് വിജയലക്ഷ്യം

അര്‍ധസെഞ്ച്വറി നേടിയ ഡാരില്‍ മിച്ചലിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് കിവികള്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ട്വന്റി 20 ലോകകപ്പില്‍ ഫൈനലിലെത്താന്‍ പാകിസ്ഥാന് 153 റണ്‍സെടുക്കണം. ആദ്യ സെമിഫൈനലില്‍ ആദ്യം ബാറ്റുചെയ്ത ന്യൂസിലന്റ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. 35 പന്തില്‍ അര്‍ധസെഞ്ച്വറി നേടിയ ഡാരില്‍ മിച്ചലിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് കിവികള്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 

നായകന്‍ കെയ്ന്‍ വില്യംസണ്‍ 46 റണ്‍സെടുത്തു. മിച്ചലും 16 റണ്‍സെടുത്ത ജെയിംസ് നീഷവും പുറത്താകാതെ നിന്നു. ടോസ് നേടിയ ബാറ്റു ചെയ്ത ന്യൂസിലന്‍ഡിന്  തകര്‍ച്ചയോടെയായിരുന്നു തുടക്കം. നാലു റണ്‍സെടുത്ത ഓപ്പണര്‍ ഫിന്‍ അലനെ തുടക്കത്തിലേ നഷ്ടമായി. വെറും നാലു റണ്‍സായിരുന്നു അപ്പോള്‍ ടീമിന്റെ സ്‌കോര്‍. 

21 റണ്‍സെടുത്ത ഡോവണ്‍ കോണ്‍വെ, ആറു റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരും പെട്ടെന്ന് മടങ്ങി. ഇതോടെ മൂന്നു വിക്കറ്റിന് 49 റണ്‍സ് എന്ന നിലയിലേക്ക് കിവികള്‍ പരുങ്ങി. തുടര്‍ന്ന് വില്യംസണും മിച്ചലും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കിവികളെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്. പാകിസ്ഥാനു വേണ്ടി ഷഹിന്‍ഷാ അഫ്രിദി രണ്ടു വിക്കറ്റ് നേടി. മുഹമ്മദ് നവാസ് ഒരു വിക്കറ്റും നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT