വിനിഷ്യസ് ജൂനിയര്‍ ഗോള്‍ നേടുന്നു എപി
Sports

പിന്നില്‍ നിന്ന് തിരിച്ചടിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി പിഎസ്ജി, റയലിനും ആഴ്‌സണലിനും ജയം

യുവേഫ ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ്, ആഴ്‌സണല്‍, മിലാന്‍ ടീമുകള്‍ക്ക് ജയം.

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍ സിറ്റിയെ 5-2നു വീഴ്ത്തി പിഎസ്ജിയുടെ ഗംഭീര തിരിച്ചു വരവ്. പിന്നില്‍ നിന്ന ശേഷമാണ് അവര്‍ തിരിച്ചടിച്ചു കയറിയത്. ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ ഫയനൂര്‍ദ് മറുപടിയില്ലാത്ത 3 ഗോളുകള്‍ക്ക് അട്ടിമറിച്ചു.

അഞ്ചടിച്ച് റയല്‍

വിനിഷ്യസിന്റെ ഗോളാഘോഷം

റോഡ്രിഗോ, വിനിഷ്യസ് ജൂനിയര്‍ എന്നിവരുടെ ഇരട്ട ഗോളുകളും കിലിയന്‍ എംബാപ്പെയുടെ ഒരു ഗോളുമാണ് ആര്‍ബി സാല്‍സ്ബര്‍ഗിനെതിരെ റയലിനു ജയമൊരുക്കിയത്. 23, 34 മിനിറ്റുകളിലാണ് റോഡ്രിഗോ വല ചലിപ്പിച്ചത്. വിനിഷ്യസ് 55, 77 മിനിറ്റുകളില്‍ വല കുലുക്കി. എംബാപ്പെ 48ാം മിനിറ്റില്‍ ഗോള്‍ നേടി.

തിരിച്ചടിയില്‍ ഞെട്ടി

ഗോളാഘോഷിക്കുന്ന ബാര്‍ക്കോള

രണ്ട് ഗോളിനു മുന്നില്‍ നിന്ന മാഞ്ചസ്റ്റര്‍ സിറ്റിയെ 4 ഗോള്‍ മടക്കി പിഎസ്ജി ഗംഭീര തിരിച്ചു വരവ് നടത്തി. ത്രില്ലര്‍ പോരാട്ടത്തില്‍ ആറ് ഗോളുകളും രണ്ടാം പകുതിയിലാണ് വന്നത്. 50ാം മിനിറ്റില്‍ ജാക്ക് ഗ്രീലിഷ് സിറ്റിയെ മുന്നിലെത്തിച്ചു. പിന്നാലെ ണര്‍ലിങ് ഹാളണ്ടിന്റെ ഗോള്‍ 53ാം മിനിറ്റില്‍. എന്നാല്‍ 3 മിനിറ്റിനുള്ളില്‍ പിഎസ്ജി ആദ്യ ഗോള്‍ മടക്കി. ഡെംബലെയായിരുന്നു സ്‌കോറര്‍. പിന്നാലെ 60 ബാര്‍ക്കോള, 78ല്‍ ജാവോ നെവെസ്, ഇഞ്ച്വറി സമയത്ത് ഗോള്‍സാലോ റാമോസ് എന്നിവര്‍ പിഎസ്ജിക്കായി വല കുലുക്കി.

മൂന്നടിയില്‍ ഗണ്ണേഴ്‌സ്

ഒഡേഗാര്‍ഡിന്റെ ഗോള്‍ വലയിലേക്ക്

ആഴ്‌സണല്‍ സ്വന്തം തട്ടകത്ത് ഡിനാമോ സാഗ്രബിനെ വീഴ്ത്തി. മറുപടിയില്ലാത്ത 3 ഗോളുകള്‍ക്കാണ് ടീമിന്റെ ജയം. രണ്ടാം മിനിറ്റില്‍ ഡെക്ലാന്‍ റൈസ്, 66ാം മിനിറ്റില്‍ കയ് ഹവേര്‍ട്‌സ്, ഇഞ്ച്വറി സമയത്ത് മാര്‍ട്ടിന്‍ ഒഡേഗാഡ് എന്നിവരാണ് ഗോളുകള്‍ നേടിയത്.

കൗണ്ടറില്‍ പതറി

ബയേണ്‍ ഫയനൂര്‍ദ് പോരാട്ടം

ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ ഗോളടിക്കാന്‍ അനുവദിക്കാതെ പൂട്ടിയ ഫയനൂര്‍ദ് കൗണ്ടര്‍ അറ്റാക്കിലൂടെ മത്സരം പോക്കറ്റിലാക്കി. മറുപടിയില്ലാത്ത 3 ഗോളുകള്‍ക്കാണ് കോംപനിയും സംഘവും അട്ടിമറി ഏറ്റുവാങ്ങിയത്. കടുത്ത പ്രതിരോധമാണ് ഫയനൂര്‍ദ് തീര്‍ത്തത്. മതില്‍ ഭേദിച്ചപ്പോഴെല്ലാം ഗോള്‍ കീപ്പര്‍ ജസ്റ്റിന്‍ ബിജ്‌ലോ അസാമാന്യ സേവുകളുമായി കളം വാണതോടെ ബയേണിന്റെ ഗോളടിക്കാനുള്ള മോഹങ്ങളൊന്നും നടന്നില്ല. മറുഭാഗത്ത് കൗണ്ടറുകള്‍ നടത്തി ഫയനൂര്‍ദ് സ്വന്തം കാണികള്‍ക്കു മുന്നില്‍ ജയിച്ചു കയറുകയും ചെയ്തു. ഹിമനെസ് ഇരട്ട ഗോളുകള്‍ നേടി.

ഒറ്റ ഗോളില്‍ മിലാന്‍ ടീമുകള്‍

ഇന്റര്‍ മിലാന്‍ ഗോള്‍ കീപ്പര്‍ യാന്‍ സോമ്മര്‍

ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍ മിലാന്‍ സ്പാര്‍ട പ്രാഹയെ 1-0ത്തിനു വീഴ്ത്തി. എസി മിലാന്‍ ഇതേ സ്‌കോറില്‍ സ്പാനിഷ് ടീം ജിറോണയേയും പരാജയപ്പെടുത്തി. ജര്‍മന്‍ കരുത്തരായ ആര്‍ബി ലെയ്പ്‌സിഗ് 2-1നു സ്‌പോര്‍ട്ടിങിനെ പരാജയപ്പെടുത്തി. ഷാക്തര്‍ ഡൊനെറ്റ്‌സ്‌ക് 2-0ത്തിനു ബ്രെസ്റ്റിനേയും വീഴ്ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT