അംപയർ താരങ്ങളുടെ ബാറ്റ് പരിശോധിക്കുന്നു എക്സ്
Sports

ബാറ്റിങിനെത്തിയ ഹെറ്റ്മെയർ, സാൾട്ട്, ദേവ്ദത്ത് പടിക്കൽ എന്നിവരെ തടഞ്ഞ് അംപയർ; ബാറ്റ് പരിശോധിച്ചു! അസാധാരണം

രാജസ്ഥാൻ- ബം​ഗളൂരു പോരാട്ടത്തിനിടെയാണ് നടകീയ സംഭവങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ജയ്പുർ: രാജസ്ഥാൻ റോയൽസ്- ബം​ഗളൂരു റോയൽ ചലഞ്ചേഴ്സ് മത്സരത്തിനിടെ നടകീയ രം​ഗങ്ങൾ. സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിനിടെ അംപയർ രാജസ്ഥാൻ താരം ഷിമ്രോൺ ​ഹെറ്റ്മെയർ, ബം​ഗളൂരു താരങ്ങളായ ഫിൽ സാൾട്ട്, ദേവ്ദത്ത് പടിക്കൽ എന്നിവരുടെ ബാറ്റുകളാണ് പരിശോധിച്ചത്.

രാജസ്ഥാൻ ബാറ്റ് ചെയ്യുമ്പോൾ യശസ്വി ജയ്സ്വാൾ പുറത്തായതിനു പിന്നാലെ 16ാം ഓവറിലാണ് ഷിമ്രോൺ ഹെറ്റ്മെയറാണ് ബാറ്റിങിനു എത്തിയത്. അഞ്ചാമനായി ഹെറ്റ്മെയർ എത്തിയപ്പോൾ ഓൺഫീൽഡ് അംപയറാണ് താരത്തെ തടഞ്ഞ് ബാറ്റിങ് പരിശോധിച്ചത്.

ഐപിഎൽ ചട്ടമനുസരിച്ച് ബാറ്റിന്റെ നീളം പിടി ഉൾപ്പെടെ 38 ഇഞ്ചിൽ കൂടാൻ പാടില്ല. ഈ മാനദണ്ഡമനുസരിച്ചുള്ള ബാറ്റാണോ താരം ഉപയോ​ഗിക്കുന്നത് എന്നാണ് പരിശോധിച്ചത്. ബാറ്റ് അനുവദനീയ അളവിൽ തന്നെയാണെന്നു മനസിലാക്കിയതോടെ താരത്തെ കളിക്കാൻ അനുവദിച്ചു.

രാജസ്ഥാൻ ഉയർത്തിയ 174 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബം​ഗളൂരുവിന്റെ താരങ്ങളുടെ ബാറ്റുകളും പിശോധിച്ചു. ഫിൽ സാൾട്ട്, ദേവ്ദത്ത് പടിക്കൽ എന്നിവരുടെ ബാറ്റുകളാണ് പരിശോധിച്ചത്. അളവ് കൃത്യമാണെന്നു കണ്ടതോടെ താരങ്ങളേയും ബാറ്റിങിനു അനുവദിച്ചു.

ഇന്നലെ നടന്ന ഡൽഹി- മുംബൈ പോരാട്ടത്തിനിടെ മുംബൈ ഇന്ത്യൻസ് നായകൻ ഹർദിക് പാണ്ഡ്യ ഉൾപ്പെടെയുള്ള താരങ്ങളുടെ ബാറ്റുകളും അംപയർമാർ പരിശോധിച്ചിരുന്നു. നിയമം അനുസരിച്ചുള്ള പതിവ് പരിശോധനയാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

SCROLL FOR NEXT