ഫോട്ടോ: ട്വിറ്റർ 
Sports

ജയവും തോൽവിയും സമനിലയും മുൻപിൽ, അവസാന ദിനമായ ഇന്ന് എന്തും സംഭവിക്കാം: ടിം സൗത്തി

ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിനം ജയം, തോൽവി, സമനില എന്നീ മൂന്നും മുൻപിൽ വന്ന് നിൽക്കുന്നത് ആവേശം കൂട്ടുന്നതായി കിവീസ് പേസർ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ റിസർവ് ദിനമായ ഇന്ന് മൂന്ന് ഫലവും മുൻപിലുണ്ടെന്ന് ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ടിം സൗത്തി. ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിനം ജയം, തോൽവി, സമനില എന്നീ മൂന്നും മുൻപിൽ വന്ന് നിൽക്കുന്നത് ആവേശം കൂട്ടുന്നതായി കിവീസ് പേസർ പറഞ്ഞു. 

ഇന്ത്യയുടെ ക്വാളിറ്റി ബാറ്റിങ് യൂണിറ്റാണ്. അവരുടെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാന്മാരാണ് ക്രീസിൽ നിൽക്കുന്നത്. ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് മേൽ ആധിപത്യം പുലർത്താൻ സാധിക്കണം. രണ്ട് ടീമുകൾക്കും ആദ്യ ദിനത്തിന്റെ അവസാന സെഷൻ നിർണായകമാണ് എന്നും സൗത്തി പറഞ്ഞു. 

32 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ആണ് ഇന്ത്യക്കെതിരെ കിവീസ് നേടിയത്. രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഞ്ചാം ദിനം ബാറ്റിങ് അവസാനിപ്പിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എന്ന നിലയിലാണ്. 32 റൺസിന്റെ ലീഡാണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്. റിസർവ് ഡേ വിക്കറ്റുകൾ നഷ്ടപ്പെടാതെ റൺസ് സ്കോർ ചെയ്യാൻ ആയാൽ ഇന്ത്യക്ക് മുൻതൂക്കം കണ്ടെത്താനാവും. 

എന്നാൽ ഇന്ത്യക്ക് കിവീസിനെ ഓൾഔട്ട് ആക്കാൻ സാധിച്ചേക്കില്ലെന്ന് സുനിൽ ​ഗാവസ്കർ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. സൂര്യപ്രകാശത്തെ തുടർന്ന് വിക്കറ്റ് ഡ്രൈ ആവുന്നു. ഇതിലൂടെ ബാറ്റിങ് എളുപ്പമാവും. അവസാന ദിനം ആർക്ക് അനുകൂലമായി മത്സര ഫലം തിരിയും എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT