ന്യൂഡൽഹി: ഗുസ്തി താരങ്ങളായ ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവർക്ക് വിദേശത്ത് പരിശീലനത്തിനു അനുമതി നൽകി കേന്ദ്ര സർക്കാർ. ഇരുവർക്കും കിർഗിസ്ഥാനും ഹംഗറിയിലുമാണ് പരിശീലനം. ഇതിന്റെ ചെലവ് കേന്ദ്ര സർക്കാർ വഹിക്കും. ഏഷ്യൻ ഗെയിംസും ലോക ചാമ്പ്യൻഷിപ്പും ലക്ഷ്യമിട്ടാണ് പരിശീലനം.
ജൂലൈ ഒന്ന് മുതൽ ഓഗസ്റ്റ് അഞ്ച് വരെ ബജ്റംഗ് പുനിയ കിർഗിസ്ഥാനിൽ പരിശീലനം നടത്തും. വിനേഷ് തുടക്കത്തിൽ കിർഗിസ്ഥാനിലും പിന്നീട് ഹംഗറിയിലെ ബുഡാപെസ്റ്റിലും പരിശീലനം തുടരും.
ഇരുവരും നൽകിയ അപേക്ഷയിൽ 24 മണിക്കൂറിനകം തീരുമാനമെടുത്തതായി കായിക മന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കി. ഇരുവരും ജൂലൈ ആദ്യം പരിശീലനത്തിനായി വിദേശത്തേക്ക് യാത്ര തിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൻ ശരൺ സിങിനെതിരെ ലൈംഗിക അതിക്രമ പരാതിയിൽ നടപടി ആവശ്യപ്പെട്ടു ഇരുവരും സമര രംഗത്ത് സജീവമായിരുന്നു.
കേന്ദ്ര കായിക മന്ത്രി ഗുസ്തി താരങ്ങളുമായി ചർച്ച നടത്തി 15നു മുൻപ് കുറ്റപത്രം സമർപ്പിക്കുമെന്ന് ധാരണയായിരുന്നു. നിലവിൽ സമരം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates