വിരാട് കോഹ്‌ലി, എംഎസ് ധോനി/ഫോട്ടോ: എഎഫ്പി 
Sports

"ടെസ്റ്റ് കാപ്റ്റന്‍സി വിട്ടപ്പോള്‍ ഒരു മെസേജ് അയച്ചത് ധോനി മാത്രം, മറ്റാരും എന്നോടൊന്നും പറഞ്ഞില്ല": വിരാട് കോഹ്‌ലി 

ടെസ്റ്റ് കാപ്റ്റന്‍സി സ്ഥാനമൊഴിഞ്ഞപ്പോള്‍ ധോനി മാത്രമാണ് തനിക്ക് മെസേജ് അയച്ചത് എന്നാണ് താരം പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

രിയറിലെ ഏറ്റവും മോശം സമയത്ത് മഹേന്ദ്രസിംഗ് ധോനി ഒപ്പം നിന്നതിനെക്കുറിച്ച് പറയുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോഹ്‌ലി . ടെസ്റ്റ് കാപ്റ്റന്‍സി സ്ഥാനമൊഴിഞ്ഞപ്പോള്‍ ധോനി മാത്രമാണ് തനിക്ക് മെസേജ് അയച്ചത് എന്നാണ് താരം പറഞ്ഞത്. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷം നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയായിരുന്നു കോഹ്‌ലി. 

"ഞാന്‍ ടെസ്റ്റ് കാപ്റ്റന്‍സി ഒഴിഞ്ഞപ്പോള്‍ ഒരെയൊരാള്‍ മാത്രമാണ് എനിക്ക് മെസേജ് അയച്ചത്. അയാളോടൊപ്പം ഞാന്‍ കളിച്ചിട്ടുണ്ട്. എം എസ് ധോനി എന്നാണ് ആ വ്യക്തിയുടെ പേര്", കോഹ്‌ലി  പറഞ്ഞു. പലരുടെയും കൈയില്‍ തന്റെ നമ്പര്‍ ഉണ്ടെന്നും പലരും ടിവിയിലൂടെയും മറ്റും നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെന്നും പറഞ്ഞ താരം പക്ഷെ അന്ന് തനിക്ക് മെസേജ് അയച്ചത് ധോനി മാത്രമാണെന്ന് വ്യക്തമാക്കി. മറ്റാരും എനിക്ക് മെസേജ് ചെയ്തില്ല. എന്നോടൊന്നും പറഞ്ഞുമില്ല, കോഹ്‌ലിയുടെ വാക്കുകള്‍. 

ധോനിയുമായുള്ള തന്റെ ബന്ധവും അദ്ദേഹതതോടുള്ള ബഹുമാനവും ആത്മാര്‍ത്ഥമാണെന്ന് പറഞ്ഞ കോഹ്‌ലി തങ്ങള്‍ക്കിടയില്‍ യാതൊരു ഇന്‍സെക്യൂരിറ്റിയും ഇല്ലെന്നും കൂട്ടിച്ചേര്‍ത്തു. "എനിക്ക് ധോനിയില്‍ നിന്ന് ഒന്നും കിട്ടാനില്ല. തിരിച്ച് അദ്ദേഹത്തിന് എന്റെയടുത്ത് നിന്നും ഒന്നും കിട്ടാനില്ല. എനിക്കൊരിക്കലും അദ്ദേഹത്തിനൊപ്പം കളിക്കുമ്പോള്‍ ഇന്‍സെക്യൂരിറ്റി തോന്നിയിട്ടില്ല. അദ്ദേഹത്തിന് തിരിച്ച് എന്നോടും അങ്ങനെതന്നെയാണ്", കോഹ്‌ലി മാധ്യമങ്ങളോട് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT