അബ്ദുൾ റസാഖ്, വഹാബ് റിയാസ് എന്നിവർ  എക്സ്
Sports

വഹാബും റസാഖും പുറത്ത്; ലോകകപ്പ് തോല്‍വിയില്‍ രണ്ടു സെലക്ടര്‍മാരെ പുറത്താക്കി പാക് ക്രിക്കറ്റ് ബോര്‍ഡ്

അബ്ദുള്‍ റസാഖിനെ വനിതാ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: ടി 20 ലോകകപ്പിലെ പാകിസ്ഥാന്റെ ദയനീയ പുറത്താകലില്‍ രണ്ടു സെലക്ടര്‍മാരെ പാക് ക്രിക്കറ്റ് ബോര്‍ഡ് പുറത്താക്കി. സെലക്ടര്‍മാരായ വഹാബ് റിയാസ്, അബ്ദുള്‍ റസാഖ് എന്നിവരെയാണ് പുറത്താക്കിയത്. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മുഹ്‌സിന്‍ നഖ്വിയുടേതാണ് നടപടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോകകപ്പിലെ ദയനീയ പ്രകടനത്തില്‍ സെലക്ടര്‍മാര്‍ക്കെതിരെ സ്വീകരിച്ചത്, പാക് ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിക്കുന്ന നടപടികളുടെ തുടക്കമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ പേസ് ബൗളറാണ് വഹാബ് റിയാസ്. പാക് ദേശീയ ടീമിലെ ഓള്‍റൗണ്ടറായിരുന്നു അബ്ദുള്‍ റസാഖ്. ലോകകപ്പില്‍ ഇന്ത്യയോടും അമേരിക്കയോടും തോറ്റ പാകിസ്ഥാന്‍ ആദ്യറൗണ്ടില്‍ തന്നെ പുറത്തായിരുന്നു.

അബ്ദുള്‍ റസാഖിനെ വനിതാ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മുഹമ്മദ് യൂസഫ്, ആസാദ് ഷഫീഖ്, ബിലാല്‍ അഫ്‌സല്‍, പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകന്‍, അതത് ഫോര്‍മാറ്റുകളിലെ ക്യാപ്റ്റന്മാര്‍ എന്നിവരാണ് ഇനി സെലക്ഷന്‍ കമ്മിറ്റിയിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT