ഇറ്റലിക്കെതിരെ ഗോള്‍ നേടുന്ന എയ്ഞ്ചല്‍ ഡി മരിയ/ഫോട്ടോ: എഎഫ്പി 
Sports

2014 ലോകകപ്പ് ഫൈനലും ഡി മരിയ കളിച്ചിരുന്നെങ്കിലോ? 3 കലാശപ്പോരിലും വല കുലുക്കിയ മാലാഖ 

ലോകകപ്പോടെ അര്‍ജന്റൈന്‍ കുപ്പായം അഴിക്കുമെന്ന് എയ്ഞ്ചല്‍ ഡി മരിയയുടെ പ്രഖ്യാപനം വന്നത് ഏതാനും ദിവസങ്ങള്‍ മാത്രം മുന്‍പാണ്

സമകാലിക മലയാളം ഡെസ്ക്

വെംബ്ലി: ഖത്തര്‍ ലോകകപ്പോടെ അര്‍ജന്റൈന്‍ കുപ്പായം അഴിക്കുമെന്ന് എയ്ഞ്ചല്‍ ഡി മരിയയുടെ പ്രഖ്യാപനം വന്നത് ഏതാനും ദിവസങ്ങള്‍ മാത്രം മുന്‍പാണ്. ഫൈനലിസിമയില്‍ ഇറ്റലിക്കെതിരായ കളിയിലൂടെ ഖത്തര്‍ ലോകകപ്പില്‍ താന്‍ ആളിക്കത്തും എന്ന സൂചന നല്‍കുകയാണ് ഡി മരിയ.

കില്ലെനിയേയും വെട്ടിച്ച് പന്ത് ചിപ്പ് ചെയ്ത് ഡൊണാരുമയ്ക്ക് മുകളിലൂടെ വലയിലെത്തിച്ചാണ് ഡി മരിയ ആദ്യ പകുതിയില്‍ അര്‍ജന്റീനയുടെ ലീഡ് ഉയര്‍ത്തിയത്. 54 പാസുകളാണ് ഡി മരിയയില്‍ നിന്ന് വന്നത്. പാസ് കൃത്യത 83 ശതമാനം. രണ്ട് ചാന്‍സുകള്‍ സൃഷ്ടിച്ചപ്പോള്‍ രണ്ട് വട്ടം ഡ്രിബിള്‍ ചെയ്ത് മുന്നേറി. 

ഇറ്റാലിയന്‍ താരങ്ങളുടെ മൂന്ന് ടാക്കിളുകളെ അതിജീവിച്ച മരിയ 10 റിക്കവറീസ് ആണ് നടത്തിയത്. നാല് വട്ടം ലോങ് ബോളുകളിലും കൃത്യത കാണിച്ചു. പ്രതിരോധത്തിലേക്കും ഇറങ്ങി കളിച്ച ഡി മരിയയെയാണ് വെംബ്ലിയില്‍ കണ്ടത്. ഒളിംപിക് ഫൈനലിലും കോപ്പ അമേരിക്ക ഫൈനലിലും ഫൈനലിസിമയിലും സ്‌കോര്‍ ചെയ്ത് ഡി മരിയ അര്‍ജന്റീനയുടെ മാലാഖയാവുന്നു. 

2014ലെ ലോകകപ്പ് ഫൈനലില്‍ ഡി മരിയ ഇറങ്ങിയിരുന്നെങ്കില്‍ മത്സര ഫലം മറ്റൊന്നായാനെ എന്നും ആരാധകര്‍ പറയുന്നു. 2014 ലോകകപ്പ് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന് എതിരായ കളിയില്‍ പരിക്കേറ്റതോടെയാണ് മരിയക്ക് ഫൈനനും നഷ്ടമായത്. രണ്ടാം റൗണ്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് എതിരെ എക്‌സ്ട്രാ ടൈമില്‍ മരിയ നേടിയ ഗോളാണ് അര്‍ജന്റീനയെ തുണച്ചത്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

ജപ്തി ഭീഷണി, ചാലക്കുടിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

SCROLL FOR NEXT