വിരാട് കോഹ്‌ലി, വില്യംസണ്‍/ഫയല്‍ ഫോട്ടോ 
Sports

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സമനിലയിൽ പിരിഞ്ഞാൽ? മഴയെ തുടർന്ന് ഉപേക്ഷിച്ചാലോ? ഐസിസി തീരുമാനം കാത്ത് ടീമുകൾ

ഈ സാഹചര്യങ്ങൾ വന്നാൽ എന്താവും ചെയ്യുക എന്ന് വരും ദിവസങ്ങളിൽ ഐസിസി വ്യക്തമാക്കും

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. എന്നാൽ ഫൈനൽ അടുത്തിരിക്കുന്നതിന് ഇടയിൽ പല ചോദ്യങ്ങളും ഉയരുന്നു. ടെസ്റ്റ് സമനിലയിലായാൽ? മഴ കളി തടസപ്പെടുത്തിയാൽ വിജയി ആരാവും? ഈ സാഹചര്യങ്ങൾ വന്നാൽ എന്താവും ചെയ്യുക എന്ന് വരും ദിവസങ്ങളിൽ ഐസിസി വ്യക്തമാക്കും.  

പ്ലേയിങ് കണ്ടീഷൻ എന്ന പേരിലാണ് ഐസിസി ഇക്കാര്യങ്ങൾ വ്യക്തമാക്കി നിർദേശങ്ങൾ ഇറക്കുന്നത്. ഇത് പുറത്തിറക്കും എന്ന് പറഞ്ഞ തിയതി കഴിഞ്ഞതായും ഉടൻ നൽകുമെന്നാണ് കരുതുന്നതെന്നും ഇന്ത്യൻ ടീമിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഫൈനൽ കളിക്കുന്ന രണ്ട് ടീമുകളുടേയും രാജ്യത്തല്ല മത്സരം എന്നതിനാലും ഐസിസി നിർ​ദേശങ്ങളാണ് പിന്തുടരുക.

അടുത്ത മാസം ലണ്ടനിലേക്ക് എത്തുന്ന ഇന്ത്യൻ ടീം ഉടനെ തന്നെ സതാംപ്ടണിലേക്ക് പോകും. സതാംപ്ടണിലാണ് പിന്നെയുള്ള ക്വാറന്റൈൻ. ഇന്ത്യ സതാംപ്ടണിൽ എത്തുമ്പോഴേക്കും ന്യൂസിലാൻഡ്-ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിച്ചിട്ടുണ്ടാവും. ഇന്ത്യയുടെ ക്വാറന്റൈൻ നിർദേശങ്ങൾ സംബന്ധിച്ചും ഐസിസിയാണ് വ്യക്തത വരുത്തേണ്ടത്. 

ക്വാറന്റൈനിലിരിക്കുമ്പോൾ ഇന്ത്യൻ ടീമിന് പരിശീലനം നടത്താൻ സാധിച്ചേക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ക്വാറന്റൈനിൽ വിട്ടുവീഴ്ച വേണ്ടന്ന് ഐസിസി നിലപാടെടുത്താൽ ഇന്ത്യക്ക് പരിശീലനം ഇതിനിടയിൽ നടത്താനാവില്ല. ജൂൺ 18നാണ് ഫൈനൽ ആരംഭിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ചു; സൗദിയില്‍ മലയാളി നഴ്‌സിനും ഡോക്ടര്‍ക്കും കടുത്ത ശിക്ഷ

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

SCROLL FOR NEXT