വിരാട് കോഹ്‌ലി, വില്യംസണ്‍/ഫയല്‍ ഫോട്ടോ 
Sports

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആര് ജയിക്കും? ന്യൂസിലാൻഡ് ഇതിഹാസ താരം പറയുന്നു

കൂടുതൽ ഒരുങ്ങി വന്നിരിക്കുന്നത് ആരാണ്, ഇം​ഗ്ലണ്ട് സാഹചര്യങ്ങളോട് കൂടുതൽ പൊരുത്തപ്പെടാൻ സാധിക്കുന്നത് ആരാണ് എന്നതാവും നിർണായകമാവുക

സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആരാവും ജയിച്ചു കയറുക എന്ന് ചോദ്യത്തിൽ പ്രതികരണവുമായി കിവീസ് ഇതിഹാസ പേസർ റിച്ചാർഡ് ഹാഡ്‌ലി. ആരാവും കൂടുതൽ തയ്യാറെടുപ്പുകളോടെ വന്നിരിക്കുന്നത് അവർക്കൊപ്പം ജയം നിൽക്കുമെന്ന് ഹാഡ് ലി  പറഞ്ഞു. 

കൂടുതൽ ഒരുങ്ങി വന്നിരിക്കുന്നത് ആരാണ്, ഇം​ഗ്ലണ്ട് സാഹചര്യങ്ങളോട് കൂടുതൽ പൊരുത്തപ്പെടാൻ സാധിക്കുന്നത് ആരാണ് എന്നതാവും നിർണായകമാവുക. കാലാവസ്ഥയും ഇവിടെ ഘടകമാണ്. തണുപ്പാണ് എങ്കിൽ അത് ന്യൂസിലാൻഡിനെ തുണയ്ക്കും. രണ്ട് ടീമിന്റേയും സ്യൂട്ട് ബൗളർമാർക്ക് ഡ്യൂക്ക് ബോളിൽ തിളങ്ങാനാവും. എന്നാൽ കൂടുതൽ മികവോടെ സ്വിങ് കണ്ടെത്താൻ സാധിക്കുന്നവർക്കാവും അവിടെ കളി പിടിക്കാനാവുക. അക്കാര്യത്തിൽ സൗത്തി, ബോൾട്ട്. ജാമിസൺ എന്നിവർ നിറയുമ്പോൾ ന്യൂസിലാൻഡിനാണ് മുൻതൂക്കം, ഹാഡ്ലി പറഞ്ഞു. 

സീം ലഭിക്കുകയാണെങ്കിൽ രണ്ട് ടീമുകളിലേയും ബാറ്റ്സ്മാന്മാർക്ക് വെല്ലുവിളിയാവും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ വിജയിയെ പ്രഖ്യാപിക്കുക എന്നത് കടുപ്പമാണ്. കാരണം രണ്ട് ടീമിലും ഹൈക്ലാസ് ബാറ്റ്സ്മാന്മാരുണ്ട്. ഈ ഘട്ടത്തിൽ വിജയിയെ പ്രവചിക്കുക പ്രയാസമാണ്. രണ്ട് ടീമും ഫൈനൽ കളിക്കാൻ യോ​ഗ്യരാണ്. കാരണം അവർ സ്ഥിരത പുലർത്തിയവരാണെന്നും ഹാഡ്ലീ പറഞ്ഞു. 

ജൂൺ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. സതാംപ്ടണാണ് വേദി. കിവീസ് ടീം ഇപ്പോൾ തന്നെ ഇം​ഗ്ലണ്ടിലുണ്ട്. ഫൈനലിന് മുൻപ് ഇം​ഗ്ലണ്ടിന് എതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പര കളിക്കുന്നത് സാ​ഹചര്യങ്ങളോട് ഇണങ്ങാൻ ന്യൂസിലാൻഡിനെ സഹായിക്കും. ജൂൺ രണ്ടിനാണ് ഇന്ത്യൻ ടീം ഇം​ഗ്ലണ്ടിലേക്ക് എത്തുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT