ഫോട്ടോ: പിടിഐ 
Sports

ഇരു ടീമുകൾക്കും 252 റൺസ്; എന്നിട്ടും ശ്രീലങ്ക എങ്ങനെ ജയിച്ചു! മഴക്കളിയിൽ നിയമം ഇങ്ങനെ

തുടക്കത്തില്‍ മഴയെ തുടര്‍ന്നു ടോസ് വൈകിയിരുന്നു. ഇതോടെ പോരാട്ടം 45 ഓവറാക്കി മാറ്റി. മത്സരം തുടങ്ങി മഴ വീണ്ടും തടസപ്പെടുത്തിയാല്‍ ഓവര്‍ 42 ആക്കി ചുരുക്കാനും തീരുമാനിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: പാകിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള മത്സരം അവസാനിച്ചപ്പോള്‍ ആരാധകര്‍ കണ്‍ഫ്യൂഷനിലായിരുന്നു. പാകിസ്ഥാന്‍ 42 ഓവറില്‍ ഏഴ് വിക്കറ്റിനു 252 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത് എടുത്തത്. പിന്തുടര്‍ന്ന ശ്രീലങ്കയാകട്ടെ 42 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ എടുത്തതും ഇതേ റണ്‍സ് തന്നെ. ഫലം വന്നപ്പോള്‍ ശ്രീലങ്ക രണ്ട് വിക്കറ്റിനു ജയിച്ചു. മഴ രസം കൊല്ലിയായപ്പോള്‍ ഡെക്ക് വര്‍ത്ത് ലൂയീസ് നിയമമാണ് ലങ്കന്‍ വിജയത്തിനു മാനദണ്ഡമായത്. 

തുടക്കത്തില്‍ മഴയെ തുടര്‍ന്നു ടോസ് വൈകിയിരുന്നു. ഇതോടെ പോരാട്ടം 45 ഓവറാക്കി മാറ്റി. മത്സരം തുടങ്ങി മഴ വീണ്ടും തടസപ്പെടുത്തിയാല്‍ ഓവര്‍ 42 ആക്കി ചുരുക്കാനും തീരുമാനിച്ചു. 

പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യുന്നതിനിടെ 27.4  ഓവറില്‍ അഞ്ചിനു 130 റണ്‍സെന്ന നിലയില്‍ നില്‍ക്കെ വീണ്ടും മഴ പെയ്തു. ഇതോടെ മത്സരം 42 ഓവറായി മാറി. 

പാകിസ്ഥാന്‍ 42 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സാണ് എടുത്തത്. നിയമം അനുസരിച്ച് ലങ്ക 42 ഓവറില്‍ 253 റണ്‍സെടുത്താല്‍ വിജയിക്കും. എന്നാല്‍ കളിക്കിടെയും മഴ പെയ്തതോടെ ഡെക്ക്‌വര്‍ത്ത് ലൂയീസ് നിയമം അനുസരിച്ച് പാകിസ്ഥാന്‍ സ്‌കോറില്‍ നിന്നു ഒരു റണ്‍ കിഴിച്ചു. ഇതോടെ ലങ്കന്‍ ലക്ഷ്യം 252 ആയി മാറി. 

28 ഓവറിനുള്ളില്‍ മഴ വന്നാല്‍ അപ്പോള്‍ ബാറ്റ് ചെയ്യുന്ന ടീമിനു അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെടാന്‍ പാടില്ല. ഇങ്ങനെ അഞ്ച് വിക്കറ്റ് നഷ്ടമായിട്ടുണ്ടെങ്കില്‍ മഴ മാറി മത്സരം പുനരാംരഭിക്കുമ്പോള്‍ സ്‌കോര്‍ പുനര്‍നിര്‍ണയത്തില്‍ ഒരു റണ്‍ കുറയും. ഇതാണ് പാകിസ്ഥാന് തിരിച്ചടിയായത്. 

28ാം ഓവറിന്റെ നാലാം പന്തില്‍ പാകിസ്ഥാന് വിക്കറ്റ് നഷ്ടമായതിനു പിന്നാലെയാണ് മഴ എത്തിയത്. ഇതാണ് അവര്‍ക്ക് വിനയായത്. വിക്കറ്റ് നഷ്ടമായിരുന്നില്ല എങ്കില്‍ ഡെക്ക്‌വര്‍ത്ത് ലൂയീസ് നിയമം അനുസരിച്ച് ശ്രീലങ്കയുടെ വിജയ ലക്ഷ്യം 255 ആയി പുനര്‍ നിര്‍ണയിക്കാന്‍ സാധിക്കുമായിരുന്നു. അതായത് ശ്രീലങ്ക 42 ഓവറില്‍ 255 റണ്‍സെടുത്താല്‍ വിജയിക്കുമെന്ന സ്ഥിതി. 

എന്നാല്‍ നിര്‍ഭാഗ്യം പാക് സംഘത്തിനൊപ്പമായിരുന്നു. അവരുടെ അഞ്ചാം വിക്കറ്റ് 28ാം ഓവറിന്റെ നാലാം പന്തില്‍ വീണു. മഴ മുന്നറിയിപ്പുള്ള മത്സരങ്ങളില്‍ മികച്ച തുടക്കം ലഭിക്കുക എന്നതാണ് ടീമുകള്‍ക്ക് പ്രധാനം. അല്ലെങ്കില്‍ നിര്‍ണായക പോരാട്ടത്തില്‍ ഇത്തരം തിരിച്ചടികള്‍ നേരിടേണ്ടി വരും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

തിരുവന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

SCROLL FOR NEXT