ഫോട്ടോ: ട്വിറ്റർ 
Sports

ലോക ചാമ്പ്യൻ കാൾസനെ സമനിലയിൽ തളച്ച് ​മലയാളി ​ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ

നേരത്തെ ഓൺലൈൻ പോരാട്ടങ്ങളിൽ ഇരുവരും ഏറ്റുമുട്ടിയിട്ടുണ്ട്. തന്റെ ആദ്യ ഫിഡെ റേറ്റഡ് പോരാട്ടത്തിൽ നേർക്കുനേർ ബോർഡിനു മുന്നിൽ വന്നപ്പോൾ 19കാരനായ മലയാളി താരം സമനില സ്വന്തമാക്കി

സമകാലിക മലയാളം ഡെസ്ക്

സമർകൻഡ്: ലോക ഒന്നാം നമ്പർ ചെസ് താരം മാ​ഗ്നസ് കാൾസനെ സമനിലയിൽ തളച്ച് മലയാളി ​ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ. കരിയറിൽ ആദ്യമായാണ് നിഹാൽ കാൾസനുമായി ഏറ്റുമുട്ടുന്നത്. ഉസ്ബെക്കിസ്ഥാനിലെ സമർകൻഡിൽ നടക്കുന്ന ലോക ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിന്റെ 11ാം റൗണ്ടിലാണ് നിഹാൽ കാൾസനുമായി ഏറ്റുമുട്ടിയത്. 

നേരത്തെ ഓൺലൈൻ പോരാട്ടങ്ങളിൽ ഇരുവരും ഏറ്റുമുട്ടിയിട്ടുണ്ട്. തന്റെ ആദ്യ ഫിഡെ റേറ്റഡ് പോരാട്ടത്തിൽ നേർക്കുനേർ ബോർഡിനു മുന്നിൽ വന്നപ്പോൾ 19കാരനായ മലയാളി താരം സമനില സ്വന്തമാക്കി. 

അതേസമയം 15ാം റൗണ്ടിൽ റഷ്യൻ ​ഗ്രാൻഡ് മാസ്റ്റർ യാൻ നീപോംനീഷിയോടു പരാജയപ്പെടുകയും തുടർച്ചയായ പോരാട്ടങ്ങളിൽ സമനില വഴങ്ങുകയും ചെയ്തതോടെ താരം പത്താം സ്ഥാനത്തേക്ക് വീണു. ടൂർണമെന്റ് റാങ്കിങ്ങിൽ താരം 20ാം സ്ഥാനത്തായിരുന്നു. പത്ത് റൗണ്ട് പിന്നിടുമ്പോൾ നിഹാൽ ആദ്യ അഞ്ചിലേക്ക് എത്തി. 

11ാം റൗണ്ട് കഴിഞ്ഞപ്പോൾ 8.5 പോയിന്റുമായി നിഹാൽ കാൾസനും നീപോംനീഷിയ്ക്കുമൊപ്പം ടോപ് ഓർഡറിൽ തുല്യനിലായിരുന്നു. എന്നാൽ പിന്നീടുള്ള മൂന്ന് റൗണ്ടുകളിൽ സമനിലയും 15ാം റൗണ്ടിൽ നീപോംനീഷിയോടു പരാജയപ്പെട്ടതും താരത്തിനു തിരിച്ചടിയായി. അതോടെ പോയിന്റും കുറഞ്ഞു. 16,17,18 റൗണ്ടുകളിലെ സമനിലകളുടെ ബലത്തിൽ താരം 11 പോയിന്റുമായി നിലവിൽ പത്താം സ്ഥാനത്ത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT