ഫോട്ടോ: ട്വിറ്റർ 
Sports

പാകിസ്ഥാന് വന്‍ തിരിച്ചടി; നിര്‍ണായക പോരില്‍ സൂപ്പര്‍ പേസര്‍ ഇല്ല

അഞ്ച് മത്സരങ്ങളില്‍ പാകിസ്ഥാനായി ലോകകപ്പില്‍ കളിച്ച താരം എട്ട് വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായക പോരാട്ടത്തിന് പാകിസ്ഥാന്‍ ഇന്ന് ഇറങ്ങുമ്പോള്‍ അവര്‍ക്ക് വന്‍ തിരിച്ചടി. പേസര്‍ ഹസന്‍ അലിക്ക് ഇന്നത്തെ മത്സരം നഷ്ടമാകും. താരത്തിന് ഇന്നലെ രാത്രി മുതല്‍ കടുത്ത പനിയാണെന്നും ഇന്നത്തെ മത്സരത്തില്‍ താരം കളിക്കില്ലെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു. 

നസീം ഷായ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് പകരക്കാരനായി ഹസന്‍ അലി ടീമിലെത്തിയത്. അഞ്ച് മത്സരങ്ങളില്‍ പാകിസ്ഥാനായി ലോകകപ്പില്‍ കളിച്ച താരം എട്ട് വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. മികച്ച ഫോമില്‍ നില്‍ക്കുന്ന ഹസന്‍ അലിയുടെ അഭാവം ടീമിനെ ബാധിക്കും. താരത്തിനു പകരം വസിം ജൂനിയർ ടീമിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച് തുടങ്ങിയ പാകിസ്ഥാന് പിന്നീട് ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍ ടീമുകളോടു തുടരെ തോല്‍ക്കേണ്ടി വന്നിരുന്നു. ഇതോടെ അവരുടെ സെമി സാധ്യതകളും തുലാസിലായി. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കേണ്ട അവസ്ഥയിലാണ് ടീം നില്‍ക്കുന്നത്. ഇന്നത്തെ മത്സരം അതിനാല്‍ അവര്‍ക്ക് അതി നിര്‍ണായകമാണ്. അതിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത അസാന്നിധ്യം ടീമിനു തലവേദനയാകുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT