കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പരിശീലനത്തില്‍/ഫോട്ടോ: കേരള ബ്ലാസ്‌റ്റേഴ്‌സ്,ഫെയ്‌സ്ബുക്ക്‌ 
Sports

ഇന്ന് ജയിക്കണം, ഇല്ലേല്‍ പെട്ടി മടക്കാം; കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷയ്ക്ക് എതിരെ

ഇവിടെ തോല്‍വിയിലേക്കോ, സമനിലയിലോക്കോ വീണാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സാധ്യതകളെല്ലാം അസ്തമിക്കും

സമകാലിക മലയാളം ഡെസ്ക്

മഡ്ഗാവ്: പ്ലേഓഫ് സ്വപ്‌നം മുറുകെ പിടിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് അവസാന അവസരം. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഒഡീഷ എഫ്‌സിയെ ഇന്ന് ബ്ലാസ്റ്റേഴ്‌സ് നേരിടും. ഇവിടെ തോല്‍വിയിലേക്കോ, സമനിലയിലോക്കോ വീണാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സാധ്യതകളെല്ലാം അസ്തമിക്കും. 

സീസണില്‍ ഒരു ജയം മാത്രമാണ് ഒഡീഷ ഇതുവരെ നേടിയത്. അതാവട്ടെ കേരള ബ്ലാസ്‌റ്റേഴ്‌സിനോടും. തുടരെ ആറ് കളിയില്‍ തോറ്റാണ് ഒഡീഷ വരുന്നത്. ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞ നാല് കളിയിലും ജയം പിടിക്കാനായിട്ടില്ല. നിലവില്‍ 16 കളിയില്‍ നിന്ന് മൂന്ന് ജയവും ആറ് സമനിലയും ഏഴ് തോല്‍വിയുമായി ടൂര്‍ണമെന്റില്‍ 10ാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. 

15 കളിയില്‍ നിന്ന് ഒരു ജയവും 5 സമനിലയും 9 തോല്‍വിയുമായി അവസാന സ്ഥാനത്താണ് ഒഡീഷ. ഇനി നാല് മത്സരങ്ങളാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന് മുന്‍പിലുള്ളത്. നാലിലും ജയിച്ചാല്‍ പ്ലേഓഫിലേക്ക് വഴി തുറക്കും. മറ്റ് ടീമുകളുടെ പ്രകടനത്തേയും ആശ്രയിച്ചായിരിക്കും പ്ലേഓഫ് ചിത്രം തെളിയുക.

സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ വഴങ്ങിയ ടീം കേരള ബ്ലാസ്‌റ്റേഴ്‌സ് ആണ്. 27 ഗോളുകള്‍. 25 ഗോളുകള്‍ വഴങ്ങിയ ഒഡീഷയാണ് രണ്ടാം സ്ഥാനത്ത്. ലീഡ് എടുത്ത ശേഷം തോല്‍വിയിലേക്ക് വീഴുന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന് തലവേദനയാവുന്നത്. മുംബൈ സിറ്റിക്കെതിരേയും എടികെ ബഗാനെതിരേയും തോല്‍വിയിലേക്ക് വീണത് ഇങ്ങനെയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

മാനേജർ പോസ്റ്റിൽ പണിയെടുക്കാൻ താല്പര്യമില്ല; ബോസ് കളിക്ക് വേറെ ആളെ നോക്കിക്കോളൂ, ജെൻ സി തലമുറ കൂളാണ്

സെറ്റില്‍ മാനസിക പീഡനവും ബുള്ളിയിങ്ങും; 'വളര്‍ത്തച്ഛനെതിരെ' സ്‌ട്രേഞ്ചര്‍ തിങ്‌സ് നായിക; ഞെട്ടലോടെ ആരാധകര്‍

50 കോടിയിലേക്ക് അതിവേഗം കുതിച്ച് ഡീയസ് ഈറെ; ഞായറാഴ്ച മാത്രം നേടിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട്

SCROLL FOR NEXT