ജൊനാഥന്‍ കാംപലും അച്ഛന്‍ അലിസ്റ്റര്‍ കാംപലും എക്സ്
Sports

അന്ന് അച്ഛന്‍ ക്യാപ്റ്റന്‍, ഇന്ന് മകനും! അപൂര്‍വ ടെസ്റ്റ് അരങ്ങേറ്റവുമായി ജൊനാഥന്‍ കാംപല്‍

അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സിംബാബ്‌വെയെ നയിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ബുലവായോ: അയര്‍ലന്‍ഡും സിംബാബ്‌വെയും തമ്മില്‍ ഏക ടെസ്റ്റ് മത്സരം അരങ്ങേറുകയാണ് ബുലവായോയില്‍. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഒരു അപൂര്‍വതയ്ക്കും പോരാട്ടം വേദിയാണ്.

ടി20 മാത്രം അന്താരാഷ്ട്ര തലത്തില്‍ കളിച്ച ഒരു താരമാണ് അരങ്ങേറ്റ ടെസ്റ്റില്‍ തന്റെ ടീമിനെ നയിക്കുന്നത്. സിംബാബ്‌വെയ്ക്കായി ടെസ്റ്റില്‍ നായകനായി അരങ്ങേറി ടീമിനെ നയിക്കുന്നത് ജൊനാഥന്‍ കാംപലാണ്. മുന്‍ സിംബാബ്‌വെ ക്യാപ്റ്റനായിരുന്ന അലിസ്റ്റര്‍ കാംപലിന്റെ മകനാണ് ജൊനാഥന്‍.

ഇതോടെ ഒരു അപൂര്‍വ പട്ടികയിലും ഈ അച്ഛന്‍- മകന്‍ ക്യാപ്റ്റന്‍സി ഇടം പിടിച്ചു. ക്രിക്കറ്റ് ചരിത്രത്തില്‍ ഇത് നാലാമത്തെ അച്ഛന്‍- മകന്‍ കൂട്ടുകെട്ടാണ് രാജ്യത്തിന്റെ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ നയിക്കുന്നത്.

1996 മുതല്‍ 2002 വരെ സിംബാബ്‌വെയുടെ നായകനായിരുന്നു അലിസ്റ്റര്‍ കാംപല്‍. ഇപ്പോള്‍ മകന്‍ ജൊനാഥനും രാജ്യത്തെ നയിക്കുന്നു.

1922-23 കാലഘട്ടത്തില്‍ 5 ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നയിച്ച ഫ്രാങ്ക് മാന്‍ മുതലാണ് അച്ഛന്‍- മകന്‍ ക്യാപ്റ്റന്‍മാരുടെ തുടക്കം. 1948-49 സീസണില്‍ 7 ടെസ്റ്റുകളില്‍ ഫ്രാങ്കിന്റെ മകന്‍ ജോര്‍ജ് മാനായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റന്‍.

1946ല്‍ മൂന്ന് ടെസ്റ്റുകളില്‍ ഇന്ത്യന്‍ ടീമിനെ ഇഫ്തിഖര്‍ അലി ഖാന്‍ പട്ടൗഡി നയിച്ചു. 1961 മുതല്‍ 75 വരെ അദ്ദേഹത്തിന്റെ മകന്‍ ഇതിഹാസ ക്യാപ്റ്റന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍.

1959-60 കാലഘട്ടത്തില്‍ 27 ടെസ്റ്റുകളില്‍ കോളിന്‍ കൗഡ്രി ഇംഗ്ലീഷ് നായകനായി. അദ്ദേഹത്തിന്റെ മകന്‍ ക്രിസ് ക്രൗഡി 1988ല്‍ ഒരു ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

'അത് ക്രിസ്മസിന് ഉണ്ടാക്കിയ പടക്കം, കെട്ട് അല്‍പ്പം മുറുകിയാല്‍ പൊട്ടും; ഒരു പാട്ടില്‍ കലങ്ങി പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം'- വിഡിയോ

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചെന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

SCROLL FOR NEXT