Sports

അച്ഛന്‍ ആ പക്ഷിയെ കയ്യിലെടുത്തു, വെള്ളം കൊടുത്ത് ഉണര്‍ത്തി; തളര്‍ന്ന് വീണ പക്ഷിക്ക് രക്ഷകനായി ധോനി

റാഞ്ചിയിലെ ധോനിയുടെ ഫാം ഹൗസില്‍ തളര്‍ന്നു വീണ് കിടന്ന പക്ഷി കുഞ്ഞിനെ രക്ഷിച്ച കഥ പറയുകയാണ് സിവ

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: സിവക്കൊപ്പം ബൈക്കില്‍ പറന്നും, വളര്‍ത്തു നായ്ക്കള്‍ക്കൊപ്പം കളിച്ചുമെല്ലാമാണ് കോവിഡ് കാലത്ത് ധോനി ആരാധകരുടെ മുന്‍പിലേക്ക് എത്തിയത്. ഇപ്പോഴിതാ ഒരു പക്ഷി കുഞ്ഞിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് സിവയും ധോനിയും ചേര്‍ന്ന്. 

റാഞ്ചിയിലെ ധോനിയുടെ ഫാം ഹൗസില്‍ തളര്‍ന്നു വീണ് കിടന്ന പക്ഷി കുഞ്ഞിനെ രക്ഷിച്ച കഥ പറയുകയാണ് സിവ. തന്റെ ഇന്‍സ്റ്റാ പോസ്റ്റില്‍ സിവ പറയുന്നത് ഇങ്ങനെ, ഇന്ന് വൈകുന്നേരമാണ് വീട്ടുമുറ്റത്ത് പക്ഷി കുഞ്ഞ് തളര്‍ന്ന് വീണുകിടക്കുന്നത് കണ്ടത്. ഉടനെ തന്നെ ഞാന്‍ അച്ഛനേയും അമ്മയേയും വിളിച്ച് വരുത്തി...

അച്ഛന്‍ വന്ന് അതിനെ പതിയെ കയ്യിലെടുത്തു. ഇത്തിരി ഇത്തിരിയായി വെള്ളം കൊടുത്തു. അച്ഛന്‍ കയ്യിലെടുത്തപ്പോള്‍ അത് ആദ്യം കണ്ണടച്ച് കിടക്കുകയായിരുന്നു. വെള്ളം കുടിച്ചതോടെ പതിയെ കണ്ണ് തുറന്നു. ഞങ്ങള്‍ ഒരു കൂട എടുത്ത് അതില്‍ ഒരു വലിയ ഇല ഇട്ട് അതിന് മുകളില്‍ പക്ഷി കുഞ്ഞിനെ ഇരുത്തി....കുറച്ച് നേരം അങ്ങനെ ഇരുന്നിട്ട് അത് പറന്നു പോയി...

അത് ചെങ്കോട്ടി പക്ഷിയാണെന്നാണ് അമ്മ പറഞ്ഞത്. എന്തൊരു സുന്ദരി പക്ഷിയായിരുന്നു. എനിക്കതിന് പറഞ്ഞു വിടാന്‍ മനസുണ്ടായില്ല. എന്നാല്‍ അമ്മ പറഞ്ഞു അതിന് അതിന്റെ അമ്മയുടെ അടുത്ത് പോവണം എന്ന്...എനിക്ക് ഉറപ്പാണ്, ആ സുന്ദരി പക്ഷിയെ ഞാന്‍ വീണ്ടും കാണും, ഇന്‍സ്റ്റയില്‍ സിവ ധോനി കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

SCROLL FOR NEXT