Sports

'അഞ്ചു വയറുകളാണ് കാത്തിരിക്കുന്നത്' ;ക്രിക്കറ്റ് ലോകചാമ്പ്യന്‍ ജീവിക്കാനായി പച്ചക്കറി വില്‍പ്പനയില്‍

ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ടീമിലെ കളിക്കാരനായ നരേഷ് തുംഡയാണ് ജീവിക്കാനായി പച്ചക്കറി വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ് : ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍മാരായ ടീമിലെ അംഗം ജീവിക്കാനായി പച്ചക്കറി വില്‍പ്പന നടത്തുന്നു. 2018 ലെ അന്ധ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ടീമിലെ കളിക്കാരനായ നരേഷ് തുംഡയാണ് ജീവിക്കാനായി പച്ചക്കറി വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അഹമ്മദാബാദിലെ ജമാല്‍പൂര്‍ മാര്‍ക്കറ്റിലാണ് തുംഡയുടെ വില്‍പ്പന. 

നവ്‌സാരിയിലെ വാന്‍സ്ഡ സ്വദേശിയാണ് 29 കാരനായ നരേഷ് തുംഡ. 2018 മാര്‍ച്ച് 20 ന് നടന്ന അന്ധ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ തുംഡ ഉള്‍പ്പെട്ട ടീമാണ് പാകിസ്ഥാനെ പരാജയപ്പെടുത്തി കിരീടം നേടിയത്. ഷാര്‍ജയില്‍ നടന്ന മല്‍സരത്തില്‍ പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 308 റണ്‍സ് മറികടന്നാണ് ഇന്ത്യ കിരീടം ഉയര്‍ത്തിയത്. 

എന്നാല്‍ രണ്ടുവര്‍ഷത്തിനിപ്പുറം, ജീവിക്കാനായി തെരുവിലേക്ക് ഇറങ്ങേണ്ടി വന്നിരിക്കുകയാണ് ഈ ലോകചാംമ്പ്യന്‍. അഞ്ചു വയറുകളാണ് തന്നെ കാത്ത് വീട്ടില്‍ കഴിയുന്നത്. സര്‍ക്കാരുകള്‍ ഒരു സഹായവും ചെയ്തില്ല. ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഉണ്ടായിരുന്ന ദിവസവേതന ജോലിയും പോയി. ഇതോടെ ഉപജീവനത്തിനായി പച്ചക്കറി വില്‍പ്പനയ്ക്ക് ഇറങ്ങുകയായിരുന്നുവെന്ന് നരേഷ് തുംഡ പറഞ്ഞു. 

ഇന്ത്യന്‍ ടീം ലോകകപ്പ് കിരീടം നേടുമ്പോള്‍ സര്‍ക്കാരും കോര്‍പ്പറേറ്റുകളും പണം വാരിക്കോരിയാണ് നല്‍കുന്നത്. ഞങ്ങള്‍ അന്ധരല്ലേ.. ഞങ്ങളെ അവര്‍ കായികതാരങ്ങലായി പോലും പരിഗണിക്കുന്നില്ല. സമൂഹം എല്ലാവരെയും തുല്യമായി പരിഗണിക്കണമെന്നാണ് അഭ്യര്‍ത്ഥനയെന്നും നരേഷ് തുംഡ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

'വെള്ളാപ്പള്ളി ശീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

SCROLL FOR NEXT