Sports

'അഞ്ചു വയറുകളാണ് കാത്തിരിക്കുന്നത്' ;ക്രിക്കറ്റ് ലോകചാമ്പ്യന്‍ ജീവിക്കാനായി പച്ചക്കറി വില്‍പ്പനയില്‍

ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ടീമിലെ കളിക്കാരനായ നരേഷ് തുംഡയാണ് ജീവിക്കാനായി പച്ചക്കറി വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ് : ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍മാരായ ടീമിലെ അംഗം ജീവിക്കാനായി പച്ചക്കറി വില്‍പ്പന നടത്തുന്നു. 2018 ലെ അന്ധ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ടീമിലെ കളിക്കാരനായ നരേഷ് തുംഡയാണ് ജീവിക്കാനായി പച്ചക്കറി വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അഹമ്മദാബാദിലെ ജമാല്‍പൂര്‍ മാര്‍ക്കറ്റിലാണ് തുംഡയുടെ വില്‍പ്പന. 

നവ്‌സാരിയിലെ വാന്‍സ്ഡ സ്വദേശിയാണ് 29 കാരനായ നരേഷ് തുംഡ. 2018 മാര്‍ച്ച് 20 ന് നടന്ന അന്ധ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ തുംഡ ഉള്‍പ്പെട്ട ടീമാണ് പാകിസ്ഥാനെ പരാജയപ്പെടുത്തി കിരീടം നേടിയത്. ഷാര്‍ജയില്‍ നടന്ന മല്‍സരത്തില്‍ പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 308 റണ്‍സ് മറികടന്നാണ് ഇന്ത്യ കിരീടം ഉയര്‍ത്തിയത്. 

എന്നാല്‍ രണ്ടുവര്‍ഷത്തിനിപ്പുറം, ജീവിക്കാനായി തെരുവിലേക്ക് ഇറങ്ങേണ്ടി വന്നിരിക്കുകയാണ് ഈ ലോകചാംമ്പ്യന്‍. അഞ്ചു വയറുകളാണ് തന്നെ കാത്ത് വീട്ടില്‍ കഴിയുന്നത്. സര്‍ക്കാരുകള്‍ ഒരു സഹായവും ചെയ്തില്ല. ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഉണ്ടായിരുന്ന ദിവസവേതന ജോലിയും പോയി. ഇതോടെ ഉപജീവനത്തിനായി പച്ചക്കറി വില്‍പ്പനയ്ക്ക് ഇറങ്ങുകയായിരുന്നുവെന്ന് നരേഷ് തുംഡ പറഞ്ഞു. 

ഇന്ത്യന്‍ ടീം ലോകകപ്പ് കിരീടം നേടുമ്പോള്‍ സര്‍ക്കാരും കോര്‍പ്പറേറ്റുകളും പണം വാരിക്കോരിയാണ് നല്‍കുന്നത്. ഞങ്ങള്‍ അന്ധരല്ലേ.. ഞങ്ങളെ അവര്‍ കായികതാരങ്ങലായി പോലും പരിഗണിക്കുന്നില്ല. സമൂഹം എല്ലാവരെയും തുല്യമായി പരിഗണിക്കണമെന്നാണ് അഭ്യര്‍ത്ഥനയെന്നും നരേഷ് തുംഡ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT