Sports

അട്ടിമറിയില്‍ വീണ് ആഞ്ചലിക് കെര്‍ബറും, ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്ത്

ഡാനിയല്‍ കൊളിന്‍സാണ് ആഞ്ചലിക് കെര്‍ബറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തി ക്വാര്‍ട്ടര്‍ കാണിക്കാതെ പറഞ്ഞുവിട്ടത്

സമകാലിക മലയാളം ഡെസ്ക്

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ അട്ടിമറികള്‍ തുടരുന്നു. വീനസ് വില്യംസിനും, മരിയ ഷറപ്പോവയ്ക്കും പിന്നാലെ മാര്‍ഗരറ്റ് കോര്‍ട്ടില്‍ അഞ്ചലിക് കെര്‍ബറിനും ഞെട്ടല്‍. 2016ലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മുത്തമിട്ട താരം ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും നേരത്തെ മടങ്ങുന്നു. ഡാനിയല്‍ കൊളിന്‍സാണ് ആഞ്ചലിക് കെര്‍ബറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തി ക്വാര്‍ട്ടര്‍ കാണിക്കാതെ പറഞ്ഞുവിട്ടത്. സ്‌കോര്‍ 6-0, 6-2.

അമേരിക്കയുടെ കൊളിന്‍സ് കഴിഞ്ഞ അഞ്ച് ഗ്രാന്‍ഡ് സ്ലാം കളിച്ചതില്‍ ഒരിക്കല്‍ പോലും ആദ്യ റൗണ്ട് പിന്നിട്ടിരുന്നില്ല. എന്നാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ എന്നും ഓര്‍ത്തുവയ്ക്കുവാനുള്ള ജയമാണ് മൂന്ന് വട്ടം ഗ്രാന്‍ഡ്സ്ലാമില്‍ മുത്തമിട്ട കെര്‍ബറെ വീഴ്ത്തി താരം കോര്‍ട്ടില്‍ നെയ്‌തെടുത്തത്. അതിന് കൊളിന്‍സിന് വേണ്ടിവന്നത് 56 മിനിറ്റ് മാത്രം. 

നേരത്തെ, പ്രീക്വര്‍ട്ടറില്‍ ആഷ്‌ലി ബാര്‍ട്ടിയോട് പരാജയപ്പെട്ട് മരിയ ഷറപ്പോവയും മടങ്ങിയിരുന്നു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിലായിരുന്നു ഷറപ്പോവയ്ക്ക് കളി കൈവിടേണ്ടി വന്നത്. വീനസ് വില്യംസും പ്രീക്വാര്‍ട്ടറില്‍ വീണ പ്രമുഖരില്‍ ഉള്‍പ്പെടുന്നു. ഒന്നാം സീഡായ സിമോണയാണ് രണ്ട് സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവില്‍ വീനസിനെ വീഴ്ത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

'നിര്‍ബന്ധിത വിവാഹം, അധിക്ഷേപകരമായ ബന്ധം വിവാഹ മോചനത്തിലെത്തിച്ചു'; ഖാര്‍ഗെയ്ക്ക് ദേവഗൗഡയുടെ മറുപടി

SCROLL FOR NEXT