Sports

'അന്ന് ഞാനൊരു മോശം ക്യാപ്റ്റനായിരുന്നു'; മങ്കിഗേറ്റ് വിവാദത്തില്‍ സംഭവിച്ചത് തുറന്ന് പറഞ്ഞ് റിക്കി പോണ്ടിങ്

'മങ്കിഗേറ്റ് വിവാദത്തിനൊടുവിലെ വിധി ഞങ്ങളെ അലട്ടി. എന്താണോ ഞങ്ങളുടെ ക്രിക്കറ്റ് അത് അനുസരിച്ച് കളിക്കാന്‍ പോലുമാവാത്ത അവസ്ഥ വന്നു'

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസീസ് സായകത്വത്തിലെ തന്റെ തകര്‍ച്ചയായിരുന്നു മങ്കിഗേറ്റ് വിവാദമെന്ന് റിക്കി പോണ്ടിങ്. മങ്കിഗേറ്റ് വിവാദത്തിനൊടുവിലെ വിധി ഞങ്ങളെ അലട്ടി. എന്താണോ ഞങ്ങളുടെ ക്രിക്കറ്റ് അത് അനുസരിച്ച് കളിക്കാന്‍ പോലുമാവാത്ത അവസ്ഥ വന്നു, വര്‍ഷങ്ങള്‍ക്കിപ്പുറം റിക്കി പോണ്ടിങ് പറയുന്നു. 

പെര്‍ത്തില്‍ ഇന്ത്യക്കെതിരെ ഞങ്ങള്‍ ജയിക്കണമെന്ന് കരുതിയതാണ്. പക്ഷേ തോറ്റു. പിന്നീടങ്ങോട്ട് കാര്യങ്ങള്‍ കൂടുതല്‍ മോശമാവുകയായിരുന്നു. എന്റെ ക്യാപ്റ്റന്‍സി കരിയറിലെ ഏറ്റവും മോശം നിമിഷങ്ങളായിരുന്നു അത്. 2005ല്‍ ആഷസ് പരമ്പര നഷ്ടപ്പെട്ടതും പ്രയാസമേറിയതായിരുന്നു. പക്ഷേ, അന്ന് കാര്യങ്ങള്‍ എന്റെ കൈപ്പിടിയിലായിരുന്നു. എന്നാല്‍ മങ്കിഗേറ്റ് വിവാദ സമയം എന്റെ കയ്യില്‍ നിന്ന് കാര്യങ്ങളെല്ലാം വിട്ടുപോയിരുന്നു, പോണ്ടിങ് പറയുന്നു. 

2008ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്നു ക്രിക്കറ്റ് ലോകത്തെ ഇളക്കി മറിച്ച മങ്കിഗേറ്റ് വിവാദം. സിഡ്‌നി ടെസ്റ്റിന് ഇടയില്‍ ഓസീസ് ഓള്‍റൗണ്ടര്‍ സൈമണ്ട്‌സിനെ ഹര്‍ഭജന്‍ വംശീയമായി അധിക്ഷേപിച്ചു എന്ന ഓസീസ് പരാതിയിലാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. 

പര്യടനത്തില്‍ നിന്ന് പിന്മാറുമെന്ന ഭീഷണിയുമായി ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. സംഭവത്തില്‍ ഐസിസി ഹര്‍ഭജന്‍ കുറ്റവിമുക്തനാക്കി. എന്നാല്‍ മങ്കിഗേറ്റ് വിവാദത്തിന് പിന്നാലെ സൈമണ്ട്‌സിന്റെ കരിയര്‍ താഴേക്ക് വീണു.  സൈമണ്ട്‌സിനെ ഹര്‍ഭജന്‍ കുരങ്ങനെന്ന് വിളിച്ചെന്നായിരുന്നു പരാതി. എന്നാല്‍ സച്ചിന്‍ ഉള്‍പ്പെടെയുള്ളവര്‍ ഹര്‍ഭജന് അനുകൂലമായി മൊഴി നല്‍കി. സച്ചിന്‍ നുണ പറയുകയായിരുന്നു എന്ന ആരോപണവുമായി വര്‍ഷങ്ങള്‍ക്ക് ശേഷം സൈമണ്ട്‌സ് രംഗത്തെത്തുകയും ചെയ്തു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

ശബരിമല ഡ്യൂട്ടിയിൽ ലാലേട്ടൻ; തരുൺ മൂർത്തി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

ചാഞ്ചാട്ട വിപണിയില്‍ നല്ലത് എസ്‌ഐപിയോ ലംപ്‌സമോ?; വിശദാംശങ്ങള്‍

350 ലധികം അശ്ലീല വിഡിയോകള്‍, പീഡിപ്പിച്ചത് 180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ; 'പ്രണയക്കെണി'യൊരുക്കിയ 19കാരന്‍ പിടിയില്‍

പന്തളം കൊട്ടാരത്തിൽ നിന്ന് തിരുവാഭരണത്തിലെ കാണിപ്പൊന്ന് കാണാതായി;‌ അബദ്ധത്തിൽ പോക്കറ്റിലിട്ട് പോയതെന്ന് പൊലീസ്

SCROLL FOR NEXT