Sports

അമ്മയുടെ കാന്‍സറിനുള്ള മരുന്ന് കഴിച്ച് വിലക്ക് വാങ്ങിയ പാക് താരം; ഉത്തേജക മരുന്ന് വിവാദത്തില്‍ ഷെഹ്‌സാദിന്റെ വാദം

ഛര്‍ദ്ദി ഉള്‍പ്പെടെ ബുദ്ധിമുട്ട് നേരിട്ട ദിവസം ഭാര്യ നല്‍കിയ അമ്മയുടെ മരുന്നാണ് താന്‍ കഴിച്ചതെന്ന് പാക് താരം നല്‍കിയ വിശദീകരണമാണ് പുറത്തു വരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ട് കളിക്കളത്തില്‍ നിന്നും അഞ്ച് മാസത്തെ വിലക്ക് നേരിടുകയാണ് പാക്കിസ്ഥാന്‍ ഓപ്പണര്‍ അഹ്മദ് ഷെഹ്‌സാദ്. ഛര്‍ദ്ദി ഉള്‍പ്പെടെ ബുദ്ധിമുട്ട് നേരിട്ട ദിവസം ഭാര്യ നല്‍കിയ അമ്മയുടെ മരുന്നാണ് താന്‍ കഴിച്ചതെന്ന് പാക് താരം നല്‍കിയ വിശദീകരണമാണ് പുറത്തു വരുന്നത്. 

മെയ് മൂന്നിന്, പാക്കിസ്ഥാന്‍ കപ്പില്‍ ബലുചിസ്ഥാനെതിരായ കളിയുടെ ദിനം ശാരീരിക ബുദ്ധിമുട്ട് നേരിട്ടു. ആ സമയം അമ്മയ്ക്കുള്ള മരുന്ന് ഡ്രോനോബിനോള്‍ ഭാര്യ തനിക്ക് നല്‍കുകയായിരുന്നു. കാന്‍സര്‍ രോഗികള്‍ക്ക് നിര്‍ദേശിക്കുന്ന മരുന്നാണ് ഇത്. ഉത്തേജക മരുന്ന് പരിശോധനയില്‍, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കഴിച്ച മരുന്നിന്റെ വിശദാംശം നല്‍കാന്‍ നിര്‍ദേശിച്ചുവെങ്കിലും മരുന്നിന്റെ പേര് അറിയാതിരുന്നതിനെ തുടര്‍ന്ന് മൗനം പാലിക്കുകയായിരുന്നു എന്നാണ് ഷെഹ്‌സാദിന്റെ വിശദീകരണം. 

വാഡയും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും നിരോധിച്ച ടിഎച്ച്‌സിയുടെ അംശമാണ് ഷെഹ്‌സാദില്‍ നിന്നും ലഭിച്ചത്. എന്നാല്‍ അമ്മയ്ക്കുള്ള മരുന്നാണ് താന്‍ കഴിച്ചത് എന്ന് തെളിയിക്കാന്‍ അമ്മയ്ക്ക് ഡ്രോണോബിനോള്‍ നിര്‍ദേശിച്ചുള്ള ഡോക്ടറുടെ കുറിപ്പും ഷെഹ്‌സാദ് പാക് ക്രിക്കറ്റ് ബോര്‍ഡിന് മുന്‍പാകെ വെച്ചു. ആദ്യം തനിക്കെതിരെ ഉയര്‍ന്ന കണ്ടെത്തലുകള്‍ നിഷേധിച്ച ഷെഹ്‌സാദ് ഒടുവില്‍ ആന്റി ഡോപ്പിങ് പോളിസി ലംഘിച്ചതായി സമ്മതിച്ചു. എന്നാല്‍ ഡ്രോനോബിനോള്‍ കഴിച്ചതിനെ തുടര്‍ന്നാണ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'