Sports

അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ച്വറിയടിച്ച് പൃഥ്വി; കൗമാരക്കാരന്റെ ശതകക്കരുത്തിൽ ഇന്ത്യൻ കുതിപ്പ്

അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ച്വറി നേടി പൃഥ്വി ഷാ തന്റെ മൂല്യം എന്താണെന്ന് അടയാളപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

രാജ്കോട്ട്: അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ച്വറി നേടി പൃഥ്വി ഷാ തന്റെ മൂല്യം എന്താണെന്ന് അടയാളപ്പെടുത്തി. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓപണറായി ഇറങ്ങിയാണ് 18കാരൻ തന്റെ അരങ്ങേറ്റ മത്സരം തന്നെ അവിസ്മരണീയമാക്കി. സെഞ്ച്വറി നേടിയ ഷായുടേയും അർധ സെഞ്ച്വറി നേടിയ ചേതേശ്വർ പൂജാരയുടേയും മികവിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെന്ന നിലയിൽ കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയാണ്. 

99 പന്തിൽ 15 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് താരത്തിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ ശതകം നേടുന്ന 13മത്തെ ഇന്ത്യൻ താരമെന്ന ബഹുമതിയും ഇതോടെ പൃഥ്വിക്ക് സ്വന്തമായി. 99 പന്തിൽ 101 റൺസ് തികച്ചാണ് താരം സെഞ്ച്വറി കണ്ടെത്തിയത്. 93 പന്തിൽ 67 റൺസുമായി ചേതേശ്വർ പൂജാരയാണ് പൃഥ്വിക്കൊപ്പം ക്രീസിലുള്ളത്. കളി നിർത്തുമ്പോൾ 101 പന്തിൽ 102 റൺസുമായി പൃഥ്വി ബാറ്റിങ് തുടരുന്നു.

നേരത്തെ ടോസ് നേടി ഇന്ത്യ ബാറ്റിങ് തിര‍ഞ്ഞെടുക്കുകയായിരുന്നു. ലോകേഷ് രാഹുലാണ് ഇന്ത്യൻ ഇന്നിങ്സിൽ പുറത്തായ ഏക താരം. ആദ്യ ഓവറിൽത്തന്നെ ലോകേഷ് രാഹുലിനെ പുറത്താക്കി ഷാനോൻ ഗബ്രിയേൽ വിൻഡീസിന് ഉജ്വല തുടക്കമാണ് സമ്മാനിച്ചത്. നാലു പന്തുകൾ മാത്രം നീണ്ട ഇന്നിങ്സിനൊടുവിൽ പൂജ്യനായി ഗബ്രിയേലിന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് രാഹുൽ മടങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം