Sports

ആ മരണം എനിക്കൊരു തിരിച്ചറിവായിരുന്നു ; തേങ്ങിക്കരഞ്ഞ് ഫെഡറര്‍ (വീഡിയോ)

മുന്‍ പരിശീലകന്‍ പീറ്റര്‍ കാര്‍ട്ടറുടെ മരണം തനിക്കൊരു തിരിച്ചറിവായിരുന്നുവെന്ന് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. കാര്‍ട്ടറുടെ മരണശേഷം കഠിനമായി പരിശീലിക്കാന്‍ തുടങ്ങിയെന്നും 2003 ലെ വിംബിള്‍ഡണ്‍ മുതലിങ

സമകാലിക മലയാളം ഡെസ്ക്

മുന്‍ പരിശീലകന്‍ പീറ്റര്‍ കാര്‍ട്ടറുടെ മരണം തനിക്കൊരു തിരിച്ചറിവായിരുന്നുവെന്ന് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. കാര്‍ട്ടറുടെ മരണശേഷം കഠിനമായി പരിശീലിക്കാന്‍ തുടങ്ങിയെന്നും 2003 ലെ വിംബിള്‍ഡണ്‍ മുതലിങ്ങോട്ടുള്ള ഓരോ നേട്ടവും കാര്‍ട്ടര്‍ക്കുള്ള സമ്മാനമായിരുന്നുവെന്നും സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ ഫെഡറര്‍ വ്യക്തമാക്കി. 

20 ഗ്രാന്‍സ്ലാമെന്ന അവിസ്മരണീയ നേട്ടത്തില്‍ നില്‍ക്കുമ്പോള്‍ കാര്‍ട്ടറുണ്ടായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്ന അവതാരകയുടെ ചോദ്യത്തിനാണ് ഫെഡറര്‍ തേങ്ങിക്കരഞ്ഞത്. സോറി പറഞ്ഞ അവതാരകയോട് സാരമില്ലെന്ന് പറഞ്ഞ ശേഷമാണ് തന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം കാര്‍ട്ടറാണെന്ന് അദ്ദേഹം പറഞ്ഞത്.

കാര്‍ട്ടര്‍ ഇന്നുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം അഭിമാനിക്കുമായിരുന്നു. ഞാന്‍ എങ്ങുമെത്താതെ പോകുന്നത് സഹിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലായിരുന്നുവെന്നും ഫെഡറര്‍ പറഞ്ഞു. മധുവിധു യാത്രയ്ക്കിടയുണ്ടായ അപകടത്തില്‍ 17 വര്‍ഷം മുമ്പാണ് കാര്‍ട്ടര്‍ കൊല്ലപ്പെട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

SCROLL FOR NEXT