Sports

ആദ്യ കളിയുടെ തലേദിവസം കസിന്‍ വെടിയേറ്റ് മരിച്ചു; ജോഫ്ര ആര്‍ച്ചറുടെ ലോകകപ്പ് പ്രകടനം ആ ആഘാതത്തെ അതിജീവിച്ച്‌

കിഴക്കന്‍ ബാര്‍ബഡോസിലെ സെന്റ് ഫിലിപ്പിലെ വസതിക്ക് മുന്‍പില്‍ വെച്ച് ആര്‍ച്ചറുടെ ബന്ധുവായ ഇരുപത്തിനാലുകാരന്‍ വെടിയേറ്റ് മരിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

11 ഇന്നിങ്‌സില്‍ നിന്ന് 20 വിക്കറ്റ്, സൂപ്പര്‍ ഓവറിലെ നിര്‍ണായക ബൗളിങ്. ലോക കിരീടത്തില്‍ ഇംഗ്ലണ്ട് മുത്തമിടുമ്പോള്‍ അതില്‍ തന്റെ ആദ്യ ലോകകപ്പ് കളിക്കുന്ന ജോഫ്ര ആര്‍ച്ചറുടെ പങ്ക് വലുതാണ്. എന്നാല്‍, വ്യക്തി ജീവിതത്തില്‍ നേരിടേണ്ടി വന്ന വലിയ ആഘാതത്തെ അതിജീവിച്ചാണ് ആര്‍ച്ചര്‍ ലോകകപ്പിലെ ആ മിന്നും പ്രകടനം നടത്തിയത്. 

കിഴക്കന്‍ ബാര്‍ബഡോസിലെ സെന്റ് ഫിലിപ്പിലെ വസതിക്ക് മുന്‍പില്‍ വെച്ച് ആര്‍ച്ചറുടെ ബന്ധുവായ ഇരുപത്തിനാലുകാരന്‍ വെടിയേറ്റ് മരിക്കുകയായിരുന്നു. ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ ക്യാംപെയ്ന്‍ ആരംഭിക്കുന്നതിന്റെ തലേ ദിവസമായിരുന്നു കൊലപാതകം. ഈ ആഘാതത്തെ അതിജീവിച്ചാണ് ലോകകപ്പില്‍ ആര്‍ച്ചര്‍ കളിച്ചത്. 

കൊല്ലപ്പെട്ട കസിനുമായി അടുത്ത ബന്ധമാണ് ആര്‍ച്ചറിനുണ്ടായതെന്ന് താരത്തിന്റെ പിതാവ് പറയുന്നു. കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ ആര്‍ച്ചറിന് അവന്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു. ആര്‍ച്ചറെ അത് വല്ലാതെ ബാധിച്ചു. പക്ഷേ അവന് മുന്നോട്ടു പോവേണ്ടിയിരുന്നുവെന്നും ജോഫ്ര ആര്‍ച്ചറുടെ പിതാവ് പറയുന്നു.

ജോഫ്രയുടെ ബ്രിട്ടീഷ് പൗരത്വത്തെ പലരും ചോദ്യം ചെയ്യുന്നുണ്ട്..എന്നാല്‍ ഇംഗ്ലണ്ടിന് വേണ്ടി കളിക്കുന്നതിലൂടെ എല്ലാവര്‍ക്കും പ്രചോദനമാവുകയാണ് ജോഫ്ര ചെയ്യുന്നത്. കാരണം, ക്രിക്കറ്റ് യോഗ്യന്മാരുടെ കളിയായാണ് കണക്കാക്കപ്പെടുന്നത് എന്നും താരത്തിന്റെ പിതാവ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT