Sports

അര്‍മാദിക്കാനല്ല, കളിക്കാനാണ് ഇവിടെ വന്നതെന്ന് ഓര്‍മയുണ്ടാവണം; ഐപിഎല്‍ ബയോ ബബിളില്‍ കോഹ്‌ലി

ദുബായില്‍ ഹാങ്ഔട്ട് ചെയ്യണം എന്ന് നമുക്ക് പറയാനാവില്ല. നമ്മള്‍ ജീവിക്കുന്ന ഈ സമയം അതിന് അനുവദിക്കുന്നില്ല

സമകാലിക മലയാളം ഡെസ്ക്

ദുബായ്: തമാശയ്ക്കല്ല, കളിക്കാനാണ് ഇവിടെ എത്തിയിരിക്കുന്നത്. എല്ലാവര്‍ക്കും അത് മനസിലായെന്ന് വിശ്വസിക്കുന്നതായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി. കോവിഡ് ഭീതിയില്‍ ലോകം നില്‍ക്കുന്ന സമയം ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുന്നതിന്റെ വിശേഷാധികാരം മനസിലാക്കുന്നു. ഐപിഎല്ലിന്റെ ഭാഗമായ എല്ലാവരും ബയോ ബബിളിനെ ബഹുമാനിക്കണം എന്നും കോഹ്‌ലി പറഞ്ഞു.

ക്രിക്കറ്റ് കളിക്കാനാണ് നമ്മളെല്ലാവരും ഇവിടെ എത്തിയത്. ദുബായില്‍ ഹാങ്ഔട്ട് ചെയ്യണം എന്ന് നമുക്ക് പറയാനാവില്ല. നമ്മള്‍ ജീവിക്കുന്ന ഈ സമയം അതിന് അനുവദിക്കുന്നില്ല. ഈ ഘട്ടത്തെ അംഗീകരിക്കുക. ഐപിഎല്ലിന്റെ ഭാഗമാവുന്നതോടെ നമുക്ക് ഈ സമയം ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുന്നതിലെ ഭാഗ്യം മനസിലാക്കുക, കോഹ് ലി ചൂണ്ടിക്കാണിച്ചു. 

ഏതാനും മാസം മുന്‍പ് ഐപിഎല്‍ സാധ്യമാവും എന്ന് പോലും നമ്മള്‍ ചിന്തിച്ചിരുന്നില്ല. ഇന്നലെ ആദ്യമായി പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ എത്ര നാള്‍ നമ്മള്‍ കാത്തിരുന്നു എന്ന് എനിക്ക് തോന്നി. പരിശീലനത്ത്് ഇറങ്ങിയപ്പോള്‍ ഞാന്‍ അസ്വസ്ഥനായി. എന്നാല്‍ പരിശീലനം വിചാരിച്ചതിലും നന്നായി പോയി. ഞാന്‍ വിചാരിച്ച അത്രയും ക്രിക്കറ്റിനെ ഞാന്‍ മിസ് ചെയ്തില്ല. ജീവിതം എന്താണോ അതുമായി മുന്‍പോട്ട് പോവുകയാണ് പ്രധാനപ്പെട്ടത്...

കാണികളില്ലാതെ കളിക്കുന്നത് അസാധാരണമാണ്. ബാറ്റില്‍ പന്ത് കൊള്ളുമ്പോഴുള്ള സ്വരം കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ അനുഭവിച്ചിട്ടില്ല. രഞ്ജി ട്രോഫിയിലാണ് അങ്ങനെ ഒരു അനുഭവം അവസാനമായി ഉണ്ടായത്. കാളികള്‍ ഇല്ലാത്തത് ബാധിച്ചേക്കാം. എന്നാല്‍ പെട്ടെന്ന് തന്നെ അതിനോട് ഇണങ്ങാന്‍ സാധിക്കുമെന്നും കോഹ് ലി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം, ആയിരത്തിന് 80 രൂപ ബോണസ്; അറിയാം എല്‍ഐസി അമൃത് ബാലിന്റെ ഫീച്ചറുകള്‍

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

ടൂത്ത് പേസ്റ്റ് ട്യൂബിന് അറ്റത്തെ ആ നിറമുള്ള ചതുരങ്ങൾ സൂചിപ്പിക്കുന്നത് എന്തിനെ?

'എന്റെ ഭര്‍ത്താവ് പാസ്റ്റര്‍ അല്ല; ഞങ്ങള്‍ അതിസമ്പന്നരല്ല, ഞാന്‍ അനുഭവിച്ച നട്ടുച്ചകളുടെ ചൂടൊന്നും നീയറിഞ്ഞിട്ടില്ല'

SCROLL FOR NEXT